Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകഞ്ചാവിന്...

കഞ്ചാവിന് പിന്നാലെ കൗമാരം; പാതിമയക്കത്തിൽ പൊലീസ്

text_fields
bookmark_border
cannabis gang, police dosnt take action
cancel

കായംകുളം: കൗമാരം കഞ്ചാവിന് പിന്നാലെ പായുേമ്പാൾ പൊലീസ് പാതിമയക്കത്തിൽ. ക്വട്ടേഷൻ-ഗുണ്ട സംഘങ്ങളുടെ നേതൃത്വത്തിലെ കച്ചവടം അമർച്ച ചെയ്യുന്നതിൽ പൊലീസ് ഗുരുതര വീഴ്ച വരുത്തുന്നതായാണ് ആക്ഷേപം. കഴിഞ്ഞ ദിവസം 50 കിലോ കഞ്ചാവുമായി ഗുണ്ടനേതാവിെൻറ കാർ കസ്റ്റഡിയിലെടുത്തപ്പോൾ പ്രതികൾ കടന്നുകളഞ്ഞത് തലനാരിഴക്കാണ്.

ക്വട്ടേഷൻ ആക്രമണങ്ങളിലൂടെയും കഞ്ചാവുകടത്തിലൂടെയും കുപ്രസിദ്ധി നേടിയ മഞ്ഞാടിത്തറ സ്വദേശി ബുനാഷ് ഖാെൻറ ഉടമസ്ഥതയിലെ ആഡംബര കാറാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോയിക്കൽ ചന്തയിലെ പെട്രോൾ പമ്പ് കേന്ദ്രീകരിച്ച് കഞ്ചാവ് കൈമാറ്റം നടക്കുന്നതിനിടെയാണ് പൊലീസ് പട്രോളിങ് സംഘം അതുവഴി എത്തിയത്.

സംശയം തോന്നി പൊലീസ് വാഹനം ഒതുക്കിയപ്പോൾ കഞ്ചാവുസംഘവും വാഹനത്തിൽനിന്ന് പിൻവലിഞ്ഞു. പട്രോളിങ് സംഘത്തിെൻറ സന്ദേശം ലഭിച്ച് പൊലീസ് വാഹനങ്ങൾ കൂടുതൽ എത്തിയതോടെ കഞ്ചാവുസംഘം മറ്റൊരു വാഹനത്തിൽ കടന്നുകളയുകയായിരുന്നു.

കാറിെൻറ ഉടമസ്ഥനായ ഗുണ്ടനേതാവിനായി അന്വേഷണം ഉൗർജിതമാക്കിയെന്നാണ് പൊലീസ് പറയുന്നത്. രണ്ടുവർഷം മുമ്പ് വള്ളികുന്നം പൊലീസ് രണ്ട് കിലോ കഞ്ചാവുമായി ബുനാഷ് ഖാനെ പിടികൂടിയിരുന്നു. കൂടാതെ, ക്വട്ടേഷൻ-ഗുണ്ട നേതാവ് ലിജു ഉമ്മെൻറ നേതൃത്വത്തിെല സംഘവും ഇൗ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും പറയുന്നു.

ലിജുവിെൻറ തഴക്കരയിെല വാടകവീട്ടിൽനിന്ന് 30 കിലോ കഞ്ചാവുമായി കൂട്ടുകാരി നിമ്മിയെ രണ്ടാഴ്ച മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ കസ്റ്റഡിയിൽ ലഭിച്ചിട്ടും കഞ്ചാവുകടത്തിെൻറ ഉറവിടം മനസ്സിലാക്കി തുടർപ്രവർത്തനങ്ങൾ നടത്തുന്നതിൽ ഗുരുതരവീഴ്ചയാണ് സംഭവിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabispolice
News Summary - cannabis gang, police dosnt take action
Next Story