Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകൈനകരിയില്‍ പക്ഷിപ്പനി...

കൈനകരിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 700 താറാവ്, 1600 കോഴി എന്നിവയെ നശിപ്പിക്കും

text_fields
bookmark_border
Bird flu confirmed in Kainakari
cancel

ആലപ്പുഴ: കൈനകരിയില്‍ അഞ്ഞൂറോളം താറാവുകള്‍ ഉൾ​െപ്പടെ പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇവിടെനിന്ന് എടുത്ത സാമ്പിളുകള്‍ ഭോപാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ പരിശോധിച്ചതി​െൻറ ഫലം എത്തിയതോടെയാണ് വൈറസ് സ്ഥിരീകരിച്ചത്. കലക്ടര്‍ എ. അലക്സാണ്ടറുടെ നേതൃത്വത്തില്‍ വകുപ്പുതല ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം കലക്ടറേറ്റില്‍ ചേര്‍ന്നു.

എച്ച്5 എന്‍8 വിഭാഗത്തിൽപെട്ട വൈറസ് ബാധയാണ് സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലെ പക്ഷികളെ കൊന്ന് നശിപ്പിക്കാൻ തീരുമാനിച്ചു. ബുധനാഴ​്​ച രാവിലെ 12ഒാടെ കള്ളിങ് ആരംഭിച്ചു.

കൈനകരിയില്‍ 700 താറാവ്, 1600 കോഴി എന്നിവയെ കൊന്ന് നശിപ്പിക്കേണ്ടതുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിന്​ 10 അംഗ റാപിഡ് ​െറസ്പോണ്‍സ് ടീം രൂപവത്കരിച്ചു. വെറ്ററിനറി ഡോക്ടർ ഉള്‍പ്പെടെ 10 പേര്‍ ടീമില്‍ അംഗങ്ങളായിരിക്കും.

രണ്ട് ലൈവ് സ്​റ്റോക് ഇന്‍സ്പെക്ടര്‍മാര്‍, രണ്ട് അറ്റന്‍ഡര്‍മാര്‍, റവന്യൂ ഉദ്യോഗസ്ഥന്‍, പഞ്ചായത്ത് ഉദ്യോഗസ്ഥന്‍, പൊലീസ് ഉദ്യോഗസ്ഥന്‍, രണ്ട് പണിക്കാര്‍ എന്നിവരുള്‍പ്പെട്ടതാണ് ആര്‍.ആര്‍.ടി. ഒരു ദിവസംകൊണ്ട് കള്ളിങ് ജോലികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കോഴികള്‍ ചത്ത പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ എല്ലാ പക്ഷികളെയും കൊന്ന് പ്രത്യേക മാര്‍ഗനിർദേശ പ്രകാരം കത്തിക്കും.

ഇതിനാവശ്യമായ വിറക്, ഡീസല്‍, പഞ്ചസാര തുടങ്ങിയ സാമഗ്രികള്‍ കൈനകരി പഞ്ചായത്ത് നല്‍കണമെന്ന് കലക്ടര്‍ നിർദേശിച്ചു.

കള്ളിങ്​ ആരംഭിച്ചു

ആലപ്പുഴ: ജില്ലയിൽ കഴിഞ്ഞദിവസം പക്ഷിപ്പനി സ്ഥിരീകരിച്ച കൈനകരിയിലെ പ്രദേശങ്ങളുടെ ഒരുകിലോമീറ്റര്‍ ചുറ്റളവി​െല പക്ഷികളെ കൊന്നുനശിപ്പിക്കുന്ന കള്ളിങ്​ നടത്തി. പഞ്ചായത്തിലെ 10, 11 വാർഡുകളിലായി 305 താറാവ്, 223 കോഴി, രണ്ട് പേത്ത, 42 കിലോ തീറ്റ എന്നിവയാണ് നശിപ്പിച്ചത്. അഞ്ച് ആർ.ആർ.ടികളാണ്​ ബുധനാഴ്​ച ജോലിയില്‍ ഏര്‍പ്പെട്ടത്. ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ.പി.കെ. സന്തോഷ് കുമാര്‍ നേതൃത്വം നല്‍കി. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സന്നിഹിതരായി. അടുത്ത ദിവസങ്ങളിലും തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bird fluekainakari
News Summary - Bird flu confirmed in Kainakari
Next Story