Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightArattuppuzhachevron_rightമുതുകുളത്ത്...

മുതുകുളത്ത് തെരുവുനായുടെ കടിയേറ്റ് 20 പേർക്ക് പരിക്ക്

text_fields
bookmark_border
Street dog attack
cancel

ആറാട്ടുപുഴ: മുതുകുളത്ത് ഇരുപതോളം പേരെ കടിച്ച തെരുവുനായെ നാട്ടുകാർ തല്ലിക്കൊന്നെങ്കിലും ഭീതി അകലുന്നില്ല. ഈ നായിൽനിന്ന് മറ്റ് മൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ടെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. കടിച്ച നായ്ക്ക് പേവിഷബാധ ഉണ്ടാകാൻ സാധ്യതയുള്ളതാണ് ഭീതി വർധിപ്പിക്കുന്നത്.വെള്ളിയാഴ്ച ഉച്ചയോടെ മുതുകുളം വടക്ക് കുരുംബകര ക്ഷേത്രത്തിനു സമീപം മുണ്ടകത്തറയിൽ രവിയാണ് (71) തെരുവുനായുടെ ആക്രമണത്തിന് ആദ്യം ഇരയാകുന്നത്.

പിന്നീട് ചക്കിലിക്കടവ് ഭാഗത്തെത്തി ഇടശ്ശേരിച്ചിറയിൽ പ്രിയങ്കയെ (29) കടിച്ചു. ശനിയാഴ്ച രാവിലെ ഏഴിന് മുതുകുളം ഹൈസ്‌കൂൾമുക്ക് ഭാഗത്തെത്തി ആശാ പ്രവർത്തക സോപാനം വീട്ടിൽ മിനിയെയും (48) കോമളത്ത് സാഫല്യത്തിൽ പ്രഭാകരൻ പിള്ളയെയും (75) ആക്രമിച്ചു. പിന്നീട് ഉമ്മർമുക്ക്-ചക്കിലിക്കടവ് റോഡിലെത്തി ചിറയിൽ തെക്കതിൽ സരിത (29), പ്രഭാത സവാരിക്കിറങ്ങിയ വടക്കളശ്ശേരിൽ സുഗതൻ (65), അനശ്വരയിൽ തുളസീധരൻ(61), ചിറ്റക്കാട്ട് പ്രസാദ് (49) എന്നിവരെ കടിച്ചു.

പിന്നീട് പരത്തി വടക്കു ഭാഗത്തേക്കോടിയ നായ് ഉച്ചയോടെ തോട്ടാപ്ലിശ്ശേരിൽ, കൽപക ജങ്ഷൻ പ്രദേശത്തെത്തി നല്ലൂർ കണ്ടത്തിൽ ഭാസ്‌കരപിള്ള (65), കൃഷ്ണവിലാസത്തിൽ കുസുമ കുമാരി (59), തയ്യിൽ ശ്രീരാഗത്തിൽ ജലജ കുമാരി (53), ചാങ്കൂർ പടീറ്റതിൽ ചെല്ലപ്പൻ (76), സോപാനത്തിൽ മുരളീധരൻ (62), ഐശ്വര്യയിൽ സരസ്വതി (62), മീനത്തേരിൽ രാധാമണി (66), പുത്തൂർ കിഴക്കതിൽ രാജേശ്വരി (50), തട്ടുപുരക്കൽ രുക്മിണി (65), പുത്തൻകണ്ടത്തിൽ മാധവൻ നായർ (85), അഞ്ജനാലയത്തിൽ ആനന്ദവല്ലി (63), ചെമ്പഴന്തിയിൽ മണി (65) തുടങ്ങിയവരെയും കടിച്ചു. മണിക്ക് കൈക്കും കാലിനും സാരമായ പരിക്കുണ്ട്. കടിയേറ്റവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലുമായി ചികിത്സ തേടി.

നായെ പിടികൂടാൻ കഴിഞ്ഞദിവസം രാത്രിവരെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അക്രമാസക്തനായി വീണ്ടും പുറത്തിറങ്ങിയ നായെ മുതുകുളം ഭാഗത്ത് ഞായറാഴ്ച രാവിലെ നാട്ടുകാർ പിന്തുടർന്ന് തല്ലിക്കൊല്ലുകയായിരുന്നു. ജനങ്ങളുടെ ഭീതി അകറ്റുന്നതിനും തെരുവുനായ് ശല്യം കുറക്കുന്നതിനും അടിയന്തര നടപടി കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dog attackalappuzha
News Summary - 20 people injured due to stray dog bites
Next Story