ലോറി തടഞ്ഞ് 3.24 കോടി തട്ടിയ കേസിലെ ഒരു പ്രതികൂടി അറസ്റ്റിൽ
text_fieldsമണികണ്ഠൻ
ആലപ്പുഴ: ദേശീയപാതയിലെ കരീലക്കുളങ്ങര രാമപുരം ഭാഗത്ത് പാർസൽ ലോറിയിൽനിന്ന് 3.24 കോടി രൂപ തട്ടിയെടുത്ത കേസിലെ അഞ്ചാം പ്രതിയെ തമിഴ്നാട് പേരളത്തുനിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
തമിഴ്നാട്ടിൽനിന്ന് കൊല്ലത്തുള്ള ജ്വല്ലറിയിലേക്ക് 2025 ജൂൺ 13ന് കൊണ്ടുവന്ന പണമാണ് തമിഴ്നാട്ടിൽനിന്നുള്ള സംഘം തട്ടിയെടുത്തത്. കവർച്ച സംഘത്തിലെ പ്രധാന പ്രതികളിൽ ഒരാളായ തമിഴ്നാട് തിരുവാരൂർ ജില്ല തിരുനെച്ചൂർ പെരളകം സ്വദേശി മണികണ്ഠനെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സജീവ് ചെറിയാന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഘത്തിലെ ഏഴുപേരെ നേരത്തേ ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

