Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightവൃക്കകള്‍ തകരാറിലായ...

വൃക്കകള്‍ തകരാറിലായ യുവാവ് ജീവന് കേഴുന്നു; വേണം നാടിന്‍റെ കൈത്താങ്ങ്

text_fields
bookmark_border
വൃക്കകള്‍ തകരാറിലായ യുവാവ് ജീവന് കേഴുന്നു; വേണം നാടിന്‍റെ കൈത്താങ്ങ്
cancel

അമ്പലപ്പുഴ: രണ്ടുവൃക്കകളും തകരാറിലായ യുവാവ് ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ സഹായം തേടുന്നു. തകഴി പഞ്ചായത്ത് വിരിപ്പാല വള്ളുവൻ കാവ് പ്രമോദാണ്(45) നന്മമനസ്സുകളുടെ സഹായം തേടുന്നത്.

ബേക്കറി തൊഴിലാളിയായിരുന്ന പ്രമോദ് വൃക്ക സംബന്ധമായ അസുഖത്തിൽ എട്ടു വർഷമായി ചികിത്സയിലാണ്. വയോധികരായ മാതാപിതാക്കളും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബമാണ് പ്രമോദിന്‍റേത്. ഹൃദ്രോഗ സംബന്ധമായി മാതാവ് ചികിത്സയിലാണ്. തലക്ക് ഞരമ്പ് സംബന്ധമായ അസുഖമുള്ളതിനാല്‍ പിതാവ് സരസനും മറ്റ് ജോലിക്ക് പോകുന്നില്ല. പ്രമോദിന്‍റെ ഏകവരുമാനമായിരുന്നു കുടുംബത്തിന് ആശ്രയം. പ്രമോദിന്‍റെ ചികിത്സാചെലവിനും മാതാവിന്‍റെ മരുന്നിനും മറ്റ് മാർഗം ഇല്ലാതായതോടെ രോഗം വകവെക്കാതെ ബേക്കറി ജോലിയിൽ തുടരേണ്ടിവന്നു. എന്നാൽ, കഴിഞ്ഞ ദിവസം രോഗം മൂർഛിച്ചതോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വൃക്ക മാറ്റിവെച്ചാല്‍ മാത്രമേ പ്രമോദിന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയൂവെന്ന് വ്യക്തമായത്.

സഹോദരൻ വൃക്ക നൽകാൻ തയാറാണ്. സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താൻ ഭീമമായ തുകവേണം. ഭാര്യ തൊഴിലുറപ്പിന് പോയി കിട്ടുന്ന വരുമാനവും പ്രമോദ് കിടപ്പിലായതോടെ പരിചരിക്കാൻ ഒരാൾ അരികിൽ വേണമെന്നതിനാൽ നിലച്ചു.

പ്രമോദിന്റെ ജീവൻ നിലനിർത്തണമെങ്കിൽ കാരുണ്യമതികളുടെ കൈത്താങ്ങു മാത്രമാണ് ആശ്രയം. പ്രമോദിനെ സഹായിക്കാൻ ഫെഡറൽ ബാങ്ക് തകഴി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. മായമോള്‍ അക്കൗണ്ട് നമ്പര്‍ -10740100129278, ifc fdrl 0001074. ഗൂഗിള്‍ പേ നമ്പര്‍ 8089037586.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kidney Failure
News Summary - Young man with kidney failure cries out for life
Next Story