Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightനീതി കിട്ടാതെ നിദ;...

നീതി കിട്ടാതെ നിദ; കുടുംബത്തിന് സഹായം നൽകുന്നതിൽ വീഴ്ചയെന്ന് ആക്ഷൻ കമ്മിറ്റി

text_fields
bookmark_border
നിദ ഫാത്തിമ
cancel
camera_alt

നിദ ഫാത്തിമ

അമ്പലപ്പുഴ: കേരളത്തിനു വേണ്ടി സൈക്കിൾ പോളോയിൽ മത്സരിക്കാൻ നാഗ്പൂരിലെത്തി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിദ ഫാത്തിമയുടെ കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ആക്ഷൻ കമ്മിറ്റി. മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നിലെത്തിക്കുന്നതിനും കുടുംബത്തിന് സഹായങ്ങൾ നൽകുന്നതിലും വീഴ്ച വരുത്തുന്നുവെന്നാണ് പരാതി. മരണം സംഭവിച്ച് ഒരു വർഷം ആകുമ്പോഴും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും കുടുംബത്തിന് നൽകിയിട്ടില്ല.

കുടുംബത്തിന് സ്ഥലവും വീടും നൽകാമെന്ന് ഉറപ്പു നൽകിയിട്ടും സാധ്യമാക്കിയിട്ടില്ല. ഇതിനിടെ സർക്കാർ അഞ്ചുലക്ഷം രൂപ വസ്തു വാങ്ങാനായി മുൻകൂർ നൽകിയിരുന്നു. ബാക്കി തുക നൽകാമെന്നേറ്റ കാലാവധി കഴിഞ്ഞമാസം അവസാനിക്കുകയും ചെയ്തു. ഇതോടെ അനുവദിച്ച പണം നഷ്ടപ്പെടുമെന്ന ഭീതിയിലാണ് കുടുംബം.

ഉറപ്പുകൾ പാലിക്കാത്ത സാഹചര്യത്തിൽ നിദക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി ജസ്റ്റിസ് ഫോർ നിദ ഫാത്തിമയെന്ന പേരിൽ രൂപവത്കരിച്ച ആക്ഷൻ കൗൺസിൽ സമര പരിപാടികൾക്ക് രൂപം നൽകുമെന്ന് ചെയർമാൻ യു.എം കബീറും ജനറൽ കൺവീനർ അഡ്വ. അൽത്താഫ് സുബൈറും പറഞ്ഞു.

കഴിഞ്ഞ വർഷം ഡിസംബർ 22 നാണ് നാഗ്‌പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം അമ്പലപ്പുഴ കാക്കാഴം സുഹ്റാ മൻസിൽ ഷിഹാബുദീൻ - അൻസില ദമ്പതികളുടെ മകൾ നിദ ഫാത്തിമ (10) മരണപ്പെട്ടത്. നീർക്കുന്നം എസ്.ഡി.വി.ഗവ:യു .പി .സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.

നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് നാഗ്പൂരിൽ നടക്കുന്ന ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പരിശീലകനൊപ്പം യാത്ര തിരിച്ചത്. കടയിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം കടുത്ത ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ഇവിടെ വെച്ച് കുത്തിവെപ്പ് എടുക്കുകയും തുടർന്ന് നില വഷളാവുകയുമായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ലെന്നാണ് ആശുപത്രിയിൽ നിന്നും ലഭിച്ച വിവരം.

ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനെത്തിയ നിദയടക്കമുള്ള കേരള താരങ്ങൾ നേരിട്ടത് കടുത്ത അനീതിയാണെന്ന് പരാതി ഉയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NidaAlappuzha NewsDeath
News Summary - Nida without getting justice- The Action Committee has failed to provide assistance to the family
Next Story