Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_right...

ക്ഷേത്രത്തിൽനിന്ന് കവർന്ന സ്വർണം പാലക്കാടുനിന്ന് കണ്ടെത്തി

text_fields
bookmark_border
ക്ഷേത്രത്തിൽനിന്ന് കവർന്ന സ്വർണം പാലക്കാടുനിന്ന് കണ്ടെത്തി
cancel
camera_alt

ശ്രീകുമാര്‍

Listen to this Article

അമ്പലപ്പുഴ: ക്ഷേത്രത്തിലെ പ്രതിഷ്ഠയിൽനിന്ന് സ്വർണമാലകൾ കവർന്ന ശേഷം മുക്കുപണ്ടം പകരം വെച്ച കേസിൽ സ്വർണം പൊലീസ് കണ്ടെടുത്തു. അമ്പലപ്പുഴ മൂടാമ്പാടി ക്ഷേത്രത്തിലെ ഭദ്രകാളി പ്രതിഷ്ഠയിൽനിന്ന് താലിയോട് കൂടിയ രണ്ട് സ്വർണ മാലകൾ കവർന്ന കേസിലെ സ്വർണമാണ് അമ്പലപ്പുഴ സി.ഐ എം. പ്രതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പാലക്കാടുള്ള സ്വർണാഭരണ ശാലയിൽനിന്ന് കണ്ടെടുത്തത്.

കേസിലെ പ്രതിയായ ക്ഷേത്രം പൂജാരി പാലക്കാട് പട്ടാമ്പി സ്വദേശി ശ്രീകുമാറുമായി (46) നടത്തിയ തെളിവെടുപ്പിലാണ് ഇത് കണ്ടെടുത്തത്. രണ്ടര ലക്ഷം രൂപ വരുന്ന 17 ഗ്രാം സ്വർണാഭരണങ്ങളാണ് ശ്രീകുമാർ കവർന്നത്.

പതിവായി മയക്കുമരുന്ന് ഉപയോഗിക്കുന്ന പൂജാരിയെ ഈ കാരണത്താൽ ക്ഷേത്രത്തിൽനിന്ന് പറഞ്ഞുവിട്ടിരുന്നു. ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് സ്വർണത്തിന് പകരം മുക്കുപണ്ടം വെച്ചത് കണ്ടെത്തിയത്. തുടർന്ന് നൽകിയ പരാതിയെത്തുടർന്ന് അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി ഇയാളെ പിടികൂടുകയായിരുന്നു. റിമാൻഡിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ കഴിഞ്ഞദിവസം വാങ്ങി തെളിവെടുപ്പ് നടത്തി.

ഒമ്പതും എട്ടും ഗ്രാം തൂക്കം വരുന്ന രണ്ട് മാലകൾ പ്രതി പട്ടാമ്പിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഭാര്യയുടെ പേരിൽ 35,000 രൂപക്ക് പണയം വെച്ചിരുന്നു.

പിന്നീട് പണയത്തുകയടച്ച് വീണ്ടെടുത്ത സ്വർണം പാലക്കാടുള്ള സ്വർണാഭരണശാലയിൽ വിൽക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ വീണ്ടും റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TempleFoundPalakkadgold stolen
News Summary - Gold stolen from temple found in Palakkad
Next Story