ഒടുവിൽ ആലപ്പുഴ ബൈപാസ് യാഥാർഥ്യമാകുന്നു
text_fieldsആലപ്പുഴ: പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ആലപ്പുഴ ബൈപാസിെൻറ അവസാനത്തേതും 92ാമത്തേതുമായ സ്പാനിെൻറ കോണ്‍ക്രീറ്റിങ് വെള്ളിയാഴ്ച പൂര്‍ത്തിയാകും. ബൈപാസിെൻറ അവസാനവട്ട പണികളുടെ പുരോഗതി വിലയിരുത്തുന്നതിന് കുതിരപ്പന്തിയിലെത്തിയശേഷം സംസാരിക്കവെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് ഇക്കാര്യം അറിയിച്ചത്. അവസാന സ്പാനിെൻറ കോണ്‍ക്രീറ്റിങ് ജോലികള്‍ മന്ത്രി വിലയിരുത്തി. അവസാന സ്പാനിെൻറ കോണ്‍ക്രീറ്റിങ്ങും പൂര്‍ത്തിയാകുന്നതോടെ ബൈപാസിെൻറ പ്രധാന ഭാഗങ്ങളുടെയെല്ലാം നിർമാണം പൂർത്തീകരിക്കുമെന്ന് മന്ത്രി ജി. സുധാകരന് പറഞ്ഞു.
അവസാന സ്പാനും പൂര്‍ത്തിയായാല്‍ 10 ദിവസത്തിനകം ടാറിങ് തുടങ്ങും. ടാറിങ്ങിന് മുന്നോടിയായി പാലത്തിെൻറ ഉപരിതലത്തില്‍ ഒരു പാളി (മാസ്റ്റിക് അസ്താള്) നിര്‍മിക്കും. അതിനു മുകളിലാണ് ടാറിങ് നടക്കുക. ഇതിെൻറ പണിക്കായി 30 വിദഗ്ധ തൊഴിലാളികളെ എത്തിച്ചിട്ടുണ്ട്. അവര്‍ രണ്ടു ഷിഫ്റ്റിലായി ജോലി പൂര്‍ത്തിയാക്കാന്‍ നിർദേശിച്ചതായി മന്ത്രി ജി. സുധാകരന് പറഞ്ഞു. ടാറിങ് ഉൾപ്പെടെയുള്ള എല്ലാ ജോലികള്‍ക്കും കൂടി ഏതാണ്ട് ഒരു മാസം മതിയാകും. സെപ്റ്റംബർ 30ഓടെ പണി പൂർത്തിയാക്കി ഒക്ടോബറിൽ ബൈപാസ് തുറന്നുകൊടുക്കും.
ചെറിയ ഒരു ഭാഗം പൂർത്തിയായാൽ അപ്രോച്ച് റോഡ് നിർമാണം അവസാനിക്കും.
2014 മേയിൽ ഈ സര്‍ക്കാര്‍ വന്നശേഷം 92 സ്പാനുകളുടെ നിർമാണം പൂർത്തീകരിച്ചു. കടൽത്തീരത്തുകൂടി ഏറെ ദൂരം പോകുന്ന ബൈപാസ് ആയതിനാൽ അതിെൻറ ഭംഗികൂടി പി.ഡബ്ല്യു.ഡി പരിഗണിക്കുന്നു. ദേശീയപാത വിഭാഗം എക്സി. എന്‍ജിനീയര്‍ ആര്. അനില്‍കുമാര്‍, പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിക്ക് ഒപ്പമുണ്ടായി. ബൈപാസിലെ താഴെയുള്ള ഭാഗം വ്യാപാരസ്ഥാപനങ്ങൾക്ക് അനുവദിക്കാൻ കഴിയുമോ എന്ന് പരിശോധിക്കും.
കൊമ്മാടി, കളർകോട് ജങ്ഷനുകളുടെ വികസനം ഡി.പി.ആറില്‍ ഉണ്ടായിരുന്നില്ല. അതിനായി നാലു കോടി സർക്കാർ മുടക്കി ജങ്ഷനുകൾ വികസിപ്പിച്ചു കൊണ്ടിരിക്കുന്നു. അതിെൻറ ജോലികൾ വേഗത്തില്‍ പുരോഗമിക്കുന്നു. കളർകോട് ജങ്ഷനിൽനിന്ന് 200 മീറ്റർ തെക്കോട്ട് കൂടുതലായി വികസിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കുണ്ടന്നൂർ, വൈറ്റില പാലങ്ങളും ഒക്ടോബറിൽ തുറന്നു കൊടുക്കാൻ ഉദ്ദേശിക്കുന്നു. നാഷനൽ ഹൈവേ നാലുവരി ആക്കുന്ന ജോലികൾ കാസർകോട്ടുനിന്ന് ആരംഭിച്ചു. നാല് റീച്ചുകള്‍ പൂർത്തിയായി കഴിഞ്ഞതായും പൊതുമരാമത്ത് മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാറുമായി സഹകരിച്ചാണ് മുന്നോട്ടു പോകുന്നത്. നാഷനൽ ഹൈവേ അവരുടേതാണെങ്കിലും ആലപ്പുഴ ബൈപാസിെൻറ പകുതി പണം സർക്കാറാണ് കണ്ടെത്തി നൽകിയത്. ഇക്കാര്യത്തിൽ സർക്കാറിന് ആകാവുന്ന മുഴുവൻ സഹായവും ചെയ്തു. കോഴിക്കോട് ബൈപാസ് 1800 കോടിക്ക് ടെൻഡർ നടപടിയായെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.