ഹൗസ് ബോട്ട് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ
text_fieldsആലപ്പുഴ: പുന്നമട ജെട്ടിക്ക് കിഴക്കെകരയിൽ ഹൗസ് ബോട്ട് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് എ.എൻ കോളനിയിൽ അരുൺ കിച്ചുവിനെയാണ് (മൊട്ട അരുൺ) നോർത്ത് പൊലീസ് പിടികൂടിയത്. ഹൗസ് ബോട്ടിൽ കയറ്റാതിരുന്നതിലുള്ള വിരോധം നിമിത്തമാണ് സ്രാങ്കായ രാജേഷ് കുമാറിനെ പ്രതികൾ ആക്രമിച്ച് പണം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.
കേസിലെ മറ്റ് പ്രതികളായ പുന്നമട ശ്യാം, അദ്വൈത് എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ആലപ്പുഴ ഡിവൈ.എസ്.പി മുകേഷ് ജി.ബിയുടെ മേൽനോട്ടത്തിൽ ആലപ്പുഴ നോർത്ത് ഇൻസ്പെക്ടർ എം.ജെ അരുൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിപിൻദാസ്, എൻ.എസ് വിഷ്ണു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അരുണിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

