Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right329 ചാക്ക്...

329 ചാക്ക് ഭക്ഷ്യധാന്യം പിടികൂടിയ സംഭവം: അരി കടത്തുന്ന ദൃശ്യം കിട്ടി, പിന്നാലെ സംഭരണകേന്ദ്രങ്ങൾ കണ്ടെത്തി

text_fields
bookmark_border
329 ചാക്ക് ഭക്ഷ്യധാന്യം പിടികൂടിയ സംഭവം: അരി കടത്തുന്ന ദൃശ്യം കിട്ടി, പിന്നാലെ സംഭരണകേന്ദ്രങ്ങൾ കണ്ടെത്തി
cancel
Listen to this Article

ആലപ്പുഴ: റേഷൻകടകൾക്ക് സമീപത്തെ അനധികൃത സംഭരണ കേന്ദ്രത്തിൽനിന്ന് പിടികൂടിയ ഭക്ഷ്യധാന്യങ്ങൾ റേഷനരിയാണെന്ന് ഉറപ്പിച്ച് സിവിൽ സപ്ലൈസ്. 329 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടിച്ചെടുത്ത ചേപ്പാട് ജങ്ഷനു സമീപത്തെ കെട്ടിടത്തിലും മാളിയേക്കൽ പ്രവർത്തനം നിലച്ച രാമപുരം സർവിസ് കോഓപറേറ്റിവ് സൊസൈറ്റിയുടെ അടഞ്ഞുകിടന്ന കെട്ടിടത്തിലും സിവിൽ സപ്ലൈസ് ആലപ്പുഴ ക്വാളിറ്റി കൺട്രോളർ രാജേശ്വരിയുടെ നേതൃത്വത്തിൽ നടത്തിയ ഗുണനിലവാര പരിശോധനയിലാണ് സ്ഥിരീകരണം.

എഫ്.സി.ഐയുടെ മുദ്രയുള്ള 38 ചാക്ക് പുഴുക്കലരി, 30 ചാക്ക് കുത്തരി, ഒമ്പത് ചാക്ക് ഗോതമ്പ് എന്നിവയാണ് റേഷൻ ധാന്യമാണെന്ന് ഉറപ്പിച്ചത്. മില്ലിന്‍റെ ലേബൽ ഇല്ലാത്ത 93 ചാക്ക് കുത്തരിക്കും മുദ്ര ഇല്ലെങ്കിലും 11 ചാക്ക് ഗോതമ്പിനും റേഷൻ സാധനത്തിന്‍റെ സാമ്യമുണ്ട്. എഫ്.സി.ഐയുടെ മുദ്ര ഇല്ലാത്ത 34 ചാക്ക് പച്ചരിയാണെന്ന് പരിശോധനയിൽ തെളിഞ്ഞു.

വെള്ളിയാഴ്ച രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെയായിരുന്നു പരിശോധന. കുത്തരി, പുഴുക്കലരി, പച്ചരി, ഗോതമ്പ് എന്നിവയടക്കം 16,450 കിലോ ഭക്ഷ്യധാന്യമാണ് പിടിച്ചെടുത്തത്. കൊല്ലത്തെ സ്പെഷൽ സ്ക്വാഡ് റേഷൻ കടകളുടെ സമീപത്തെ കെട്ടിടങ്ങളിൽനിന്ന് പിടിച്ചെടുത്ത ഭക്ഷ്യധാന്യങ്ങളുടെ തുടർനടപടി സ്വീകരിക്കാൻ കാർത്തികപ്പള്ളി ടി.എസ്.ഒ മായാദേവിയെയാണ് ചുമതലപ്പെടുത്തിയത്. ഇതിന്‍റെ ഭാഗമായി പിടിച്ചെടുത്തത് റേഷനരിയാണോയെന്ന് ഉറപ്പിക്കുന്ന പരിശോധനയാണ് വെള്ളിയാഴ്ച നടത്തിയത്. മറ്റ് റേഷൻകടകളിൽനിന്നുള്ള സാധനങ്ങളും ഈ കെട്ടിടങ്ങളിൽ സൂക്ഷിച്ചാണ് കടത്തിയതെന്നാണ് വിവരം. ഇതിനാൽ സമീപത്തെ റേഷൻകടകളിലേതടക്കം സ്റ്റോക് പരിശോധനക്ക് വിധേയമാക്കും. നിലവിൽ 97, 211 നമ്പറുകളിലുള്ള കടകളുടെ സമീപത്തെ കെട്ടിടങ്ങളിൽനിന്നാണ് റേഷൻ ഭക്ഷ്യധാന്യങ്ങൾ പിടിച്ചെടുത്തത്. പ്രാഥമിക റിപ്പോർട്ട് ഡി.എസ്.ഒ വഴി കലക്ടർക്ക് കൈമാറും.

അരി കടത്തുന്ന ദൃശ്യം കിട്ടി; പിന്നാലെ സംഭരണകേന്ദ്രങ്ങൾ കണ്ടെത്തി

ആലപ്പുഴ: കാർത്തികപ്പള്ളി താലൂക്കിൽ റേഷൻകടകൾക്ക് സമീപം അനധികൃത സംഭരണകേന്ദ്രമുണ്ടെന്ന വിവരം ആദ്യമറിഞ്ഞത് സിവിൽ സപ്ലൈസ് കമീഷണർ സജിത്ത് ബാബുവാണ്. പകൽ പൂട്ടിക്കിടക്കുന്ന കെട്ടിടത്തിൽ രാത്രി അരി കടത്തുന്ന ദൃശ്യമടക്കമുള്ള വിവരങ്ങളടക്കിയ വിഡിയോ ക്ലിപ്പിങ്ങിന്‍റെ പിന്നാലെയുള്ള അന്വേഷണമാണ് കണ്ടെത്തലിന് സഹായിച്ചത്. രഹസ്യം ചോരാതിരിക്കാൻ ആലപ്പുഴയിലെ ഉദ്യോഗസ്ഥരെ പൂർണമായും ഒഴിവാക്കിയാണ് നടപടി ആരംഭിച്ചത്.

കൊല്ലം ജില്ല സപ്ലൈ ഓഫിസർ പി.ബി. മോഹൻകുമാർ, കരുനാഗപ്പള്ളി അസി. സപ്ലൈ ഓഫിസർ ശ്യാം സുന്ദർ എന്നിവരുടെ നേതൃത്വത്തിൽ വനിതകളടക്കമുള്ള സ്പെഷൽ ടീമിനെയാണ് നിയോഗിച്ചത്.

ഇവർക്ക് നിർദേശം നൽകാൻ തത്സമയം ഫോണിൽ കമീഷണറുമുണ്ടായിരുന്നു. രാത്രി എത്ര വൈകിയാലും പിടികൂടാതെ പിന്തിരിയരുതെന്ന നിർദേശവും നൽകിയിരുന്നു. 'പ്രവേശനമില്ല' ബോർഡുവെച്ച രാമപുരത്തെ അടഞ്ഞുകിടക്കുന്ന സർവിസ് കോഓപറേറ്റിവ് സൊസൈറ്റിയുടെ കെട്ടിടം പരിശോധിക്കാനായിരുന്നു ആദ്യ നിർദേശം. ഇവിടെയാണ് 122 ചാക്ക് ഭക്ഷ്യധാന്യം കണ്ടത്.

പിന്നീട് ചേപ്പാട് ജങ്ഷനു സമീപത്തെ റേഷൻകടയുടെ പിന്നിലുള്ള കെട്ടിടത്തിലേക്ക് എത്താനുള്ള അടയാളം ചരിഞ്ഞുനിന്ന തെങ്ങായിരുന്നു. ഈ സൂചനയിലേക്ക് എത്തിയപ്പോൾ കണ്ട കെട്ടിടത്തിൽനിന്നാണ് 207 ചാക്ക് പിടിച്ചെടുത്തത്. ആലപ്പുഴയിലെ റേഷൻകടകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയ രാത്രി ആളൊഴിഞ്ഞ കെട്ടിടത്തിൽ സംഭരിച്ചശേഷം പ്ലാസ്റ്റിക് ചാക്കിലാക്കിയാണ് ഭക്ഷ്യധാന്യങ്ങൾ കടത്തിയിരുന്നത്. കമീഷണർ പറഞ്ഞുകൊടുത്ത അടയാളങ്ങളാണ് രഹസ്യമായി പ്രവർത്തിച്ചിരുന്ന ഗോഡൗണുകൾ കണ്ടെത്താൻ സഹായകരമായത്.

ലൈസൻസ് സസ്പെൻഡ് ചെയ്തു

ആലപ്പുഴ: 329 ചാക്ക് റേഷനരി പിടികൂടിയ സംഭവത്തിൽ രണ്ട് റേഷൻകടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. രാമപുരം മാളിയേക്കൽ മുഹമ്മദ് റസൂലിന്‍റെ എ.ആർ.ഡി 97ാം നമ്പർ, ചേപ്പാട് ജങ്ഷനു സമീപത്തെ റൂബിയുടെ എ.ആർ.ഡി 211ാം നമ്പർ എന്നിവയുടെ ലൈസൻസാണ് റദ്ദാക്കിയത്. ഈ രണ്ട് റേഷൻ കടകൾക്ക് സമീപത്തെ കെട്ടിടത്തിൽനിന്നാണ് ഭക്ഷ്യധാന്യം പിടിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Civil Supplies Deptfoodgrains
News Summary - 329 bags of foodgrains seized
Next Story