Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right28 വർഷമായിട്ടും...

28 വർഷമായിട്ടും പായ്ക്കപ്പൽ മ്യൂസിയം വന്നില്ല; പൈതൃക പദ്ധതി കാടുകയറി

text_fields
bookmark_border
ചേർത്തല: തൈക്കലിൽ മണ്ണിനടിയിൽ നൂറ്റാണ്ടുകൾ പഴക്കമുളള പായ്ക്കപ്പൽ കണ്ടെത്തിയിടം ഇപ്പോഴും അനാഥമായി കാടുകയറിയ നിലയിൽ. വിദേശത്ത് നിന്നടക്കം പുരാവസ്തു വിദഗ്​ധർ പല രീതിയിൽ പരിശോധനകൾ നടത്തി 1010 വർഷം പഴക്കം നിർണയിച്ച സ്ഥലം പൈതൃക പദ്ധതിയിൽ പെടുത്തി സംരക്ഷിക്കുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം. തൈക്കൽ കടപ്പുറത്തുനിന്ന്​ രണ്ട് കിലോമീറ്റർ കിഴക്ക് കടക്കരപ്പള്ളി വില്ലേജ് 222/22 B സർവേ നമ്പറിൽ പെട്ട സ്ഥലമായ അരങ്ങംപറമ്പ് തോട് 1994 ൽ വൃത്തിയാക്കുന്നതിനിടെ തൂമ്പ മരത്തടിയിൽ തട്ടുകയും കൂടുതൽ കുഴിച്ചപ്പോൾ പായ്ക്കപ്പൽ കണ്ടെത്തി 1998 ൽ കപ്പൽ കണ്ടെത്തിയ 1.10 സ്ഥലം പുരാവസ്തു വകുപ്പ് ഏറ്റെടുത്ത്​ കോടികളുടെ ബൃഹത് പദ്ധതിയ്ക്ക് രൂപം നൽകി. എന്നാൽ, പ്രധാന റോഡിൽനിന്ന്​ 20 മീറ്റർ അകലെ കപ്പൽ കണ്ടെത്തിയ സ്ഥലത്തേയ്ക്ക് പോകാൻ വഴിയില്ലാത്ത പ്രശ്നം പ്രതിസന്ധിയായി. പായ്ക്കപ്പൽ ഖനനം ചെയ്ത് എടുക്കുന്നതിന് ആദ്യ ഘട്ടത്തിൽ ശ്രമങ്ങൾ നടന്നെങ്കിലും പിന്നീട് നിലവിലെ അവസ്ഥയിൽ സംരക്ഷിക്കുന്നതാണ് ഉചിതമെന്ന തീരുമാനത്തിലെത്തി വിദഗ്​ധർ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മ്യൂസിയമായി സംരക്ഷിക്കാൻ തീരുമാനിച്ചത്. കപ്പലിൽനിന്ന് കണ്ടെത്തിയ പുരാവസ്തുക്കളെല്ലാം തൃപ്പൂണിത്തുറ ഹിൽ പാലസിൽ സൂക്ഷിച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശമായതിനാൽ വെള്ളക്കെട്ടുള്ള ഈ സ്ഥലത്ത് കപ്പൽ കിടന്നതിന് ചുറ്റും വേലി കെട്ടി തിരിക്കുക മാത്രമാണ് പുരാവസ്തു വകുപ്പ് ചെയ്തത്. സംരക്ഷണത്തിനായി ഒരു സെക്യൂരിറ്റിയെയും അന്ന്​ നിയമിച്ചു. ഇപ്പോൾ കാവൽക്കാരനുമില്ലാതെ അനാഥം. 1832 ൽ സ്റ്റാബാലിനി മെത്രാപ്പോലീത്ത തൈക്കൽ തുറമുഖത്തുനിന്ന് പായ്ക്കപ്പലിൽ റോമിൽ പോയതായി ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ഡയറികുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തൈക്കൽ കണ്ടെത്തിയ പായ്ക്കപ്പലിന് ഈ സംഭവവുമായി ബന്ധമുള്ളതായി പഴമക്കാർ പറയുന്നു. --- -പി.ജി.രവികുമാർ- ------- APL PAYKKAPPAL പായ്ക്കപ്പൽ അവശിഷ്ടങ്ങൾ കണ്ടെത്തിയപ്പോൾ (ഫയൽ) APL PAYKKAPPAL ONE തൈക്കലിൽ പായ്ക്കപ്പൽ മ്യൂസിയത്തിന്​ നിർദേശിക്കപ്പെട്ട സ്ഥലം കാടുകയറിയപ്പോൾ. ഇവിടെ മണ്ണിനടിയിലാണ്​ നൂറ്റാണ്ടുകൾ പഴക്കം ചെന്ന പായ്ക്കപ്പൽ കണ്ടെത്തിയത്​. ----------- ടി.വി തോമസ് അനുസ്‌മരണം 26 ന് ആലപ്പുഴ: പുന്നപ്ര വയലാർ സമരനായകനും സി.പി.ഐ നേതാവുമായിരുന്ന ടി.വി തോമസിന്റെ അനുസ്‌മരണ ദിനം 26ന് ആചരിക്കും. ഇതിന്റെ ഭാഗമായി പ്രകടനവും അനുസ്‌മരണ സമ്മേളനവും സംഘടിപ്പിക്കും. വൈകീട്ട് അഞ്ചിന്​ ആലപ്പുഴ ആലുക്കാസ് ഗ്രൗണ്ടിൽ അനുസ്‌മരണ സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. അനുസ്‌മരണ കമ്മിറ്റി ചെയർമാൻ വി.പി. ചിദംബരൻ അധ്യക്ഷത വഹിക്കും. മുതിർന്ന ​നേതാക്കൾ പ​ങ്കെടുക്കും. എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിൽ ഓഫിസായ പി.എസ് സ്‌മാരകത്തിൽ സ്ഥാപിക്കാനുള്ള കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടനയുടെ സ്ഥാപകൻ വാടപ്പുറം ബാവയുടെ ഛായാചിത്രം കാനം രാജേന്ദ്രന് ചടങ്ങിൽ കൈമാറും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story