Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:33 AM IST Updated On
date_range 2 Jun 2022 5:33 AM IST17 വർഷം മുമ്പ് കാണാതായ രാഹുൽ ജീവനോടെയുണ്ടെന്ന് കാണിച്ച് കത്ത്
text_fieldsbookmark_border
ആലപ്പുഴ: 17 വർഷം മുമ്പ് ആലപ്പുഴയിൽനിന്ന് കാണാതായ രാഹുലിൽ ജീവിപ്പിച്ചിക്കുന്നുവെന്ന് കാണിച്ച് മാതാവിന് കത്ത് ലഭിച്ചു. അന്വേഷണത്തിന് ജില്ല പൊലീസ് മേധാവിക്ക് കൈമാറി. രാഹുലിനോട് സാമ്യവും സമാന പ്രായവുമുള്ളയാളെന്ന് കാണിച്ച് മുംബൈയിൽനിന്ന് രണ്ടുദിവസം മുമ്പാണ് കത്ത് ലഭിച്ചതെന്ന് കൺസ്യൂമർ ഫെഡ് നീതി സ്റ്റോർ ജീവനക്കാരിയായ മാതാവ് മിനി 'മാധ്യമ'ത്തോട് പറഞ്ഞു. കത്തിൽ രാഹുലിനോട് സാമ്യമുള്ള ചെവിയും വിടർന്ന തലയും 24 വയസ്സുമുണ്ടെന്നും പറയുന്നുണ്ട്. നെടുമ്പാശ്ശേരി ഭാഗത്ത് ഇപ്പോഴുള്ളതായും സൂചന നൽകുന്ന കത്ത് ആദ്യം വിശ്വാസത്തിലെടുത്തില്ല. കുട്ടിയുടെ പഴയ ഫോട്ടോയുമായി ഒത്തുനോക്കിയപ്പോൾ സാമ്യമുണ്ടെന്ന് അയൽവാസികൾ പറഞ്ഞതോടെയാണ് പൊലീസിന് കൈമാറിയതെന്നും അവർ പറഞ്ഞു. 2005 മേയ് 18ന് വൈകീട്ട് നാലിന് വീടിന് സമീപത്തെ മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് രാഹുലിലെ കാണാതായത്. ആലപ്പുഴ ടൈനി ടോക്സ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്ന രാഹുലിന് അന്ന് ഏഴ് വയസ്സ് പൂർത്തിയായിരുന്നില്ല. തിരോധാനത്തിന്‍റെ തൊട്ടു മുമ്പുവരെ പലരും കണ്ടതാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നും കൊലപ്പെടുത്തിയെന്നും വരെ കഥകളിറങ്ങി. ഇതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും സി.ബി.ഐയും കേസ് അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. രാഹുലിനെ കാണാതാവുമ്പോൾ കുവൈത്തിലായിരുന്ന പിതാവ് രാജു (55) നാട്ടിൽ തിരിച്ചെത്തി മകനെ കണ്ടെത്താനുള്ള പോരാട്ടത്തിലായിരുന്നു. രാഹുലിന്‍റെ രൂപസാദൃശ്യമുള്ള കുട്ടിയെ കണ്ടതായി വിവരം ലഭിച്ചാൽ അവിടെയെല്ലാം ഓടിയെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. മകനെ കാണാനുള്ള ആഗ്രഹം ബാക്കിയായി ശാരീരികവും മാനസികവുമായി തളർന്ന രാജു മേയ് 22ന് ആത്മഹത്യചെയ്തു. ഇതിന് പിന്നാലെ രാഹുൽ തിരോധാനം വീണ്ടും ചർച്ചയായപ്പോഴാണ് പുതിയ കത്ത് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story