ജില്ലയില്‍ 141 വീടുകൾ ഭാഗികമായും 12 എണ്ണം പൂർണമായും തകര്‍ന്നു
text_fieldsആലപ്പുഴ: ജില്ലയില്‍ തിങ്കളാഴ്ച മാത്രം 112 വീടുകൾ ഭാഗികമായും പത്ത് വീടുകൾ പൂർണമായും നശിച്ചു. വെള്ളിയാഴ്ച മുതൽ ഉണ്ടായ പ്രകൃതി ക്ഷോഭത്തില്‍ ജില്ലയില്‍ 141 വീടുകൾ ഭാഗികമായും 12 വീടുകൾ പൂർണമായും നശിച്ചിട്ടുണ്ട്. ജില്ലയിൽ കാലവസ്ഥ നിരീക്ഷണ വകുപ്പ് ചൊവ്വാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എല്ലാ താലൂക്കുകളിലും 24 മണിക്കൂറും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ മൃഗസംരക്ഷണ വകുപ്പും ഫിഷറീസ് വകുപ്പും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
ചേർത്തല ഭാഗികമായി തകർന്ന വീടുകൾ 45. പൂർണമായി തകർന്ന വീടുകൾ ഒന്ന്, അമ്പലപ്പുഴ ഭാഗികമായി തകർന്ന വീടുകൾ 41, പൂർണമായി തകർന്ന വീടുകൾ അഞ്ച്,കുട്ടനാട് ഭാഗികമായി തകർന്ന വീടുകൾ- 20. പൂർണമായി തകർന്ന വീടുകൾ മൂന്ന്,കാർത്തികപ്പള്ളി ഭാഗികമായി തകർന്ന വീടുകൾ -11. പൂർണമായി തകർന്ന വീടുകൾ -ഒന്ന്, മാവേലിക്കര ഭാഗികമായി തകർന്ന വീടുകൾ -12,ചെങ്ങന്നൂർ ഭാഗികമായി തകർന്ന വീടുകൾ -12. പൂർണമായി തകർന്ന വീടുകൾ -രണ്ട് എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തിൽ സംഭവിച്ച നാശനഷ്ടത്തിന്റെ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

