Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:32 AM IST Updated On
date_range 24 April 2022 5:32 AM ISTമത്സ്യത്തൊഴിലാളി കുടുംബത്തിനുള്ള ഇന്‍ഷുറന്‍സ് തുക ഉടൻ ലഭ്യമാക്കും -മന്ത്രി സജി ചെറിയാന്‍
text_fieldsbookmark_border
ആലപ്പുഴ: ജോലിക്കിടെ ഉണ്ടാകുന്ന അപകടങ്ങളിൽ മത്സ്യത്തൊഴിലാളി മരിച്ചാൽ ആറ് മാസത്തിനുള്ളിൽ ഇൻഷുറൻസ് പണം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സർക്കാർ കൈക്കൊള്ളുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ജോലിക്കിടെ മരിച്ച മത്സ്യത്തൊഴിലാളിയുടെ കുടുംബങ്ങൾക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്‍റെ അപകടമരണ ഗ്രൂപ് ഇൻഷുറൻസ് തുക വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സഹായധനം ആറു മാസത്തിനുള്ളിൽ ലഭ്യമാക്കുന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കേണ്ട ചുമതല ബന്ധപ്പെട്ട ഫിഷറീസ് ഓഫിസർമാർക്കായിരിക്കും. എന്തെങ്കിലും രേഖകൾ ലഭ്യമാകാതെ വന്നാൽ അത് സമയബന്ധിതമായി മന്ത്രിയുടെ ഓഫിസിൽ അറിയിച്ച് അനന്തര നടപടി കൈക്കൊള്ളണം. നിലവിൽ ഇൻഷുറൻസ് ഇല്ലാതെ അപകടങ്ങളിൽ മരിച്ച തൊഴിലാളികളുടെ ആശ്രിതർക്ക് ഏതെങ്കിലും വിധത്തിലെ ക്ലൈം കിട്ടാതെ വന്നാൽ അഞ്ചുലക്ഷം രൂപ സർക്കാർ ലഭ്യമാക്കും. ഹൃദയസ്തംഭനം വന്നു മരിച്ചവരുടെ കുടുംബത്തിനും ഈ തുക സർക്കാർ നൽകും. ഗുണഭോക്താക്കൾ അടക്കേണ്ട ഇൻഷുറൻസ് തുകയുടെ 10 ശതമാനം സർക്കാർ അടക്കും. എച്ച്. സലാം എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ, കൗൺസിലർ പ്രഭ ശശികുമാർ, മത്സ്യഫെഡ് ജില്ല മാനേജർ ഷാനവാസ്, റീജനൽ ഓഫിസർ എ.വി. അനിത എന്നിവർ പങ്കെടുത്തു. പി.ഐ. ഹാരിസ് സ്വാഗതം പറഞ്ഞു. (ചിത്രം...മത്സ്യത്തൊഴിലാളി കുടുംബത്തിനുള്ള സഹായവിതരണം മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
