Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightരാത്രിയുടെ മറവിൽ...

രാത്രിയുടെ മറവിൽ പൂഴിമണൽ കുന്നുകൂടി; പ്രദേശവാസികൾ ദുരിതത്തിൽ

text_fields
bookmark_border
തുറവൂർ: രാത്രിയുടെ മറവിൽ പൂഴിമണൽ കുന്നുകൂടിയതോടെ കുത്തിയതോട് പഞ്ചായത്ത് 14ാം വാർഡിൽ ഒരുഭാഗത്ത് താമസിക്കുന്നവർ ദുരിതത്തിൽ. ഒറ്റമഴയിൽ വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥിതിയാണ്. തുറവൂർ റെയിൽവേ സ്റ്റേഷൻ യാർഡിൽ ലോഡ് കണക്കിന് പൂഴിമണൽ നിക്ഷേപിക്കുന്നതാണ് പ്രദേശവാസികൾക്ക് വെല്ലുവിളിയാകുന്നത്. റെയിൽവേ സ്റ്റേഷന് കിഴക്ക് ഭാഗത്ത് പൂഴി നിക്ഷേപിക്കുന്നതിനാൽ പടിഞ്ഞാറ് ഭാഗത്തുനിന്നുള്ള പെയ്ത്തുവെള്ളം ഒഴുകിപ്പോകുന്നതിന് ദേശത്തോട്ടിലേക്ക് റെയിൽവേ സ്ഥാപിച്ച പൈപ്പുകൾ അടയുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. റെയിൽവേയുടെ മറ്റു സ്ഥലങ്ങളിൽ പൂഴി വിരിക്കുന്നതിനാണ് തുറവൂരിൽ ലോഡുകണക്കിന് പൂഴിമണൽ ശേഖരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. റെയിൽവേ സ്റ്റേഷന്‍റെ പടിഞ്ഞാറുഭാഗം താഴ്ന്ന പ്രദേശമാണ്. ഒറ്റമഴയിൽ ഇവിടെ വെള്ളക്കെട്ട് പതിവാണ്. ഇതിനു പരിഹാരമായാണ് വെള്ളം ഒഴുകിപ്പോകുന്നതിന് റെയിൽവേ ക്രോസിലൂടെ വലിയ പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ, പൂഴിയിറക്കാൻ കരാർ എടുത്തവർ ഇതൊന്നും പരിഗണിക്കാതെയാണ് പൂഴി നിക്ഷേപിക്കുന്നത്. പ്രദേശവാസികളുടെ എതിർപ്പ് ശക്തമായതോടെ രാത്രി ആൾ സഞ്ചാരം കുറഞ്ഞശേഷം വലിയ ടോറസ് ലോറികളിലാണ് പൂഴി ഇറക്കുന്നത്. പ്രദേശത്തെ നീരൊഴുക്ക് തടസ്സപ്പെടുത്തി പൂഴി നിക്ഷേപിക്കുന്നതിനെതിരെ വാർഡ് അംഗം ഷെറിഫ് റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും രാത്രിയുടെ മറവിൽ പൂഴിയിറക്കുന്നത് നിർബാധം തുടരുകയാണ്. അടിയന്തരമായി റെയിൽവേ അധികൃതർ പ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ഉയരുന്നു. APL railway thuravoor poozhi പടം : തുറവൂർ റെയിൽവേ സ്റ്റേഷൻ യാർഡിൽ നീരൊഴുക്ക് തടസ്സപ്പെടുത്തി കൂട്ടിയിട്ടിരിക്കുന്ന പൂഴിമണൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story