Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:28 AM IST Updated On
date_range 15 March 2022 5:28 AM ISTയു.ഡി.എഫും ബി.ജെ.പിയും വികസനം തടയാൻ ശ്രമിക്കുന്നു -സജി ചെറിയാൻ
text_fieldsbookmark_border
ചെങ്ങന്നൂർ: യു.ഡി.എഫ്-ബി.ജെ.പി നേതൃത്വം ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ തടയാൻ ശ്രമിക്കുകയാണെന്ന് മന്ത്രി സജി ചെറിയാൻ. വരട്ടാർ പുനരുജ്ജീവനം, അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം, സമ്പൂർണ കുടിവെള്ള പദ്ധതി, കെ-റെയിൽ തുടങ്ങിയവക്കെതിരെ ഇവർ വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്ന് എൽ.ഡി.എഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന്‍റെ ഭാഗമായാണ് ഇത്തരം പദ്ധതികൾ സർക്കാർ നടപ്പാക്കുന്നത്. കെ-റെയിൽ സാമൂഹികാഘാത പഠനത്തിനുവേണ്ടി നടത്തിയ സർവേയെ ഇവർ നുണപ്രചാരണം നടത്തി പ്രദേശവാസികളെ പ്രതിഷേധ സമരത്തിനിറക്കുകയാണ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കേണ്ട ചുമതല സർക്കാറിനുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി വ്യാജ പ്രചാരണങ്ങളിലൂടെ കലാപം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുളക്കുഴ സിസി പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഗിരീഷ് ഇലഞ്ഞിമേൽ അധ്യക്ഷത വഹിച്ചു. എം. ശശികുമാർ, അഡ്വ. ഉമ്മൻ ആലുമ്മൂട്ടിൽ, പുഷ്പലത മധു, പി.ഡി. ശശിധരൻ, പി.ആർ. പ്രദീപ് കുമാർ, ജി. ഹരികുമാർ, ശശികുമാർ ചെറുകോൽ, ടി.ടി.എം. വർഗീസ്, സജി വള്ളവന്താനം, എൽ.ഡി.എഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി കൺവീനർ എം.എച്ച്. റഷീദ് എന്നിവർ സംസാരിച്ചു. കെ-റെയിൽ സെക്ഷൻ ഓഫിസർ ഗിരീഷ് പദ്ധതി വിശദീകരണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
