Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപുറത്തിറങ്ങിയാൽ...

പുറത്തിറങ്ങിയാൽ പൊള്ളും; താപനില ഉയർന്നുതന്നെ

text_fields
bookmark_border
-ഇന്നലെയും ആലപ്പുഴയിൽ 36 ഡിഗ്രി സെൽഷ്യസ് ചൂട്; ജാഗ്രത നിർദേശം ആലപ്പുഴ: ആലപ്പുഴയിൽ തുടർച്ചയായി ദിനങ്ങളിലും അതികഠിനമായ ചൂടിന് കുറവില്ല. തിങ്കളാഴ്ച 36 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. രാവിലെ എട്ടുവരെ 35.1 ഡിഗ്രി സെൽഷ്യസും ഉച്ചവരെ 35.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ശനിയാഴ്ചയും ഞായറാഴ്ചയും താപനില ഉയർന്നുതന്നെയായിരുന്നു. സാധാരണഗതിയിൽനിന്ന് മൂന്ന് ഡിഗ്രിവരെ ചൂട് കൂടിയതിനാൽ ജില്ലയിൽ ഉഷ്‌ണതരംഗം, സൂര്യാഘാതം, സൂര്യാതപം ജാഗ്രതനിർദേശവും നൽകി. വരുംദിവസങ്ങളിലും ചൂട് കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ആലപ്പുഴയിൽ സാധാരണ (ശരാശരി) അനുഭവപ്പെടേണ്ട ചൂട് 33.5 ഡിഗ്രി സെൽഷ്യസാണ്. കോവിഡിന് പിന്നാലെ ചൂട് കനത്തതോടെ കുട്ടികൾ, പ്രായമായവർ അടക്കമുള്ളവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോയെന്ന് ആശങ്കയുണ്ട്. വീട്ടിലും പുറത്തും കടക്കാനാവാത്തവിധം ആലപ്പുഴയുടെ അന്തരീക്ഷ താപനില ഉയർന്നതോടെ പുറംജോലികളിൽ ഏർപ്പെട്ടവരും ദുരിതത്തിലാണ്. അത്തരക്കാർ രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം നേരിട്ട് എല്‍ക്കുന്നത് ഒഴിവാക്കണമെന്നതാണ് പ്രധാന നിർദേശം. താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ലേബർ കമീഷണർ തൊഴിലാളികളുടെ ജോലിസമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. ഉച്ചക്ക് 12 മുതൽ മൂന്നുവരെയാണ് വിശ്രമവേള. വിദ്യാർഥികളുടെ പരീക്ഷക്കാലമായതിനാല്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും കൂടുതൽ ശ്രദ്ധിക്കണമെന്നും അംഗൻവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കണമെന്നും നിർദേശമുണ്ട്. കുഞ്ഞുകുട്ടികൾക്ക് സുരക്ഷയൊരുക്കാൻ അതത് പഞ്ചായത്ത്‌ അധികൃതരും അംഗൻവാടി ജീവനക്കാരും മുന്നിട്ടിറങ്ങണം. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങളാൽ അവശത അനുഭവിക്കുന്നവരും നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുണ്ട്. Caption APL MB 01 Police Venal കൊടുംചൂടിൽ റോഡിൽനിന്ന് വാഹനങ്ങളെ വഴിതിരിച്ചുവിടുന്ന ട്രാഫിക് പൊലീസ്. ആലപ്പുഴ ജില്ല കോടതി പാലത്തിനുസമീപത്തെ ദൃശ്യം വേനൽമഴ മാറിനിന്നു; വരൾച്ച, ജലക്ഷാമം ആലപ്പുഴ: വേനൽമഴ മാറിനിന്നതോടെ ജില്ലയിൽ അതികഠിനമായ ചൂട്. അന്തരീക്ഷ താപനില ഉയർന്ന സംസ്ഥാനത്തെ ആറു ജില്ലകൾക്കൊപ്പമാണ് ആലപ്പുഴയുടെയും സ്ഥാനം. കഴിഞ്ഞവർഷം മഴയിലും വെള്ളപ്പൊക്കത്തിലും മുങ്ങിയ ജില്ലയിലെ ഉയർന്ന താപനില ആശങ്കപ്പെടുത്തുന്നു. ഗുജറാത്ത്‌, ബിഹാർ, ആന്ധ്ര, മഹാരാഷ്‌ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലെ ഉഷ്‌ണതരംഗത്തിന്‍റെ സ്വാധീനമാണ് കനത്തചൂടിന് വഴിതുറന്നത്. ഇതിനൊപ്പം കിട്ടേണ്ട വേനൽമഴ ഒളിച്ചുകളിക്കുന്നതും ജില്ലയിൽ വരൾച്ചയും കുടിവെള്ളക്ഷാമവും രൂക്ഷമാക്കി. കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽ 'ശുദ്ധജലം' കിട്ടാത്ത സാഹചര്യമാണുള്ളത്. മാർച്ച്‌ ഒന്ന് മുതൽ 14 വരെ 10.2 മില്ലി മീറ്റർ മാത്രമായിരുന്നു മഴ. കഴിഞ്ഞവർഷത്തെക്കാൾ 41 ശതമാനത്തിന്‍റെ കുറവാണിത്. 17.3 മി.മീറ്റർ മഴയാണ് ലഭിക്കേണ്ടത്. 2021ൽ മാർച്ച്, മേയ് മാസങ്ങളിലായി 906.2 മി.മീറ്റൾ മഴയാണ് പെയ്തത്. അന്ന് അധികമായി പെയ്തിറങ്ങിയത് 101ശതമാനം മഴയാണ്. കഴിഞ്ഞവർഷത്തെ കണക്കെടുത്താൽ ആലപ്പുഴ ജില്ലയിൽ 30 ശതമാനം അധികമഴ ലഭിച്ചു. തുലാവർഷത്തിലെ മഴയായിരുന്നു താരം. 929.8 മി.മീ പെയ്തിറങ്ങിയപ്പോൾ അധികമായി 58 ശതമാനവും മഴയും കൂടെപോന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് മഴയിൽ കുറവുണ്ടായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story