Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2022 5:28 AM IST Updated On
date_range 30 Jan 2022 5:28 AM ISTകട്ടച്ചിറയിൽ തസ്കര വിളയാട്ടം; കാണിക്കവഞ്ചികൾ അപഹരിച്ചു
text_fieldsbookmark_border
കായംകുളം: കറ്റാനം, മൂന്നാംകുറ്റി ഭാഗങ്ങളിൽ മോഷണസംഘം വിലസുന്നു. ആരാധനാലയങ്ങൾക്ക് മുന്നിൽനിന്ന് കാണിക്കവഞ്ചികൾ കവർന്ന മോഷ്ടാക്കൾക്കായി അന്വേഷണം ഊർജിതമായി. കട്ടച്ചിറ മരിയൻ തീർഥാടനകേന്ദ്രം, പണിക്കശ്ശേരി ക്ഷേത്രം, കൊച്ചു കളീക്കൽ തറയിൽ മണ്ഡപം, തുരുത്തിവിള പണിക്കശ്ശേരിൽ ക്ഷേത്രം, മരിയൻ തീർഥാടനകേന്ദ്രം വക കളത്തട്ട് കുരിശടി എന്നിവിടങ്ങളിലെ വഞ്ചികൾ തകർത്താണ് പണം അപഹരിച്ചത്. ശനിയാഴ്ച പുലർച്ച ഒന്നരയോടെ മരിയൻ തീർഥാടന കേന്ദ്രത്തിലെത്തിയ മോഷ്ടാവ് പള്ളിക്ക് മുന്നിലുണ്ടായിരുന്ന രണ്ട് വഞ്ചി തകർത്താണ് മോഷണത്തുടക്കമെന്ന് കരുതുന്നു. പിന്നീടാണ് പണിക്കശ്ശേരി ക്ഷേത്രത്തിൽ എത്തിയത്. രണ്ട് വഞ്ചിയാണ് ഇവിടെ തകർത്തത്. തുടർന്ന് സമീപത്തെ കടകൾ കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രാവിലെ പള്ളിയിലും ക്ഷേത്രത്തിലും ആളുകൾ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപെടുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ സമീപത്തെ പുരയിടത്തിൽനിന്ന് തകർത്ത വഞ്ചികളും തകർക്കാനുപയോഗിച്ച വെട്ടുകത്തി, കമ്പിക്കഷണം എന്നിവയും കണ്ടെടുത്തു. മോഷണം നടന്നതിന് സമീപത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. കഴിഞ്ഞദിവസം ചാങ്ങയിൽ കുടുംബക്ഷേത്രത്തിലും വഞ്ചി തകർത്ത് മോഷണം നടത്തിയിരുന്നു. ചിത്രം: APLKY2POLICE കട്ടച്ചിറ പള്ളിയിലെ നേർച്ചവഞ്ചി തകർത്തനിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
