Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2022 5:32 AM IST Updated On
date_range 21 Jan 2022 5:32 AM ISTകൃഷി നശിച്ചു; ഷട്ടറുകൾ പ്രവർത്തനസജ്ജമാക്കണം
text_fieldsbookmark_border
അരൂർ: തുടർച്ചയായ വേലിയേറ്റത്തിനും വെള്ളപ്പൊക്കത്തിനും പരിഹാരം കാണാൻ മണ്ഡലത്തിലെ തഴുപ്പ്-പുല്ലുവേലി ഷട്ടറും എഴുപുന്ന പേനാടി ഷട്ടറും പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തമായി. വേലിയേറ്റംമൂലം വീടുകൾ പലതും നാശത്തിലാണ്. കൃഷിയും നശിച്ചു. ശുദ്ധജല സ്രോതസ്സുകളും മലിനമായി. തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന പഞ്ചായത്തുകളിലെ പടിഞ്ഞാറൻ പ്രദേശത്തെ വേലിയേറ്റത്തിൽനിന്ന് ഉപ്പുവെള്ള ഭീഷണിയിൽനിന്ന് സംരക്ഷിച്ചിരുന്നത് പുല്ലുവേലി, പേനാടി ഷട്ടറുകളാണ്. ഇരുഷട്ടറുകളും പ്രവർത്തനക്ഷമമല്ലാത്തതിനാൽ ഉപ്പുവെള്ളം കയറി ആയിരക്കണക്കിന് ഏക്കർ വയലുകളാണ് കൃഷിയോഗ്യമല്ലാതായത്. നെൽകൃഷി ചെയ്യാൻപറ്റാത്ത സാഹചര്യത്തിൽ കർഷകർ പൂർണമായി കൃഷിയിൽനിന്ന് പിൻവാങ്ങിയ സ്ഥിതിയാണ്. ഷട്ടറുകൾ പുനഃസ്ഥാപിച്ചാൽ കൊച്ചി കായലിൽനിന്ന് വേമ്പനാട്ടുകായലിൽനിന്ന് കയറുന്ന ഉപ്പുവെള്ളം നിയന്ത്രിക്കാൻ കഴിയും. ചിത്രം തഴുപ്പ്-പുല്ലുവേലി ഷട്ടർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
