Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2021 5:29 AM IST Updated On
date_range 21 Dec 2021 5:29 AM ISTതാറാവുകള്‍ വീണ്ടും കൂട്ടത്തോടെ ചത്തു
text_fieldsbookmark_border
അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ വീണ്ടും താറാവുകൾ കൂട്ടമായി ചത്തു. പക്ഷിപ്പനിയാണ് കാരണമെന്നാണ് നിഗമനം. വണ്ടാനം കിഴക്ക് മുക്കയിലാണ് 600ലധികം താറാവുകൾ രണ്ട് ദിവസത്തിനിടെ ചത്തത്. വണ്ടാനം കന്നിയേൽക്കോണിൽ ഹരിക്കുട്ടൻ, കുരുടൻെറപറമ്പിൽ അജി, കോതോലിത്തറ സത്യൻ, സന്തോഷ് എന്നിവരുടെ താറാവുകളാണിത്. നാല് കർഷകർക്കുമായി 22,300 ഓളം താറാവുകളാണുള്ളത്. കണ്ണിന് നീല നിറം ബാധിച്ച് വട്ടംകറങ്ങി താറാവുകൾ കുഴഞ്ഞുവീണ് ചാകുകയാണ്. ക്രിസ്മസ് വിപണി ലക്ഷ്യംവെച്ച് വളർത്തിയ 70-85 ദിവസം പ്രായമായ താറാവുകളാണ് ചത്തത്. ചത്ത താറാവുകളുടെയും രോഗലക്ഷണമുള്ളവയുടെയും സാമ്പിളുകൾ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി ശേഖരിച്ച് തിരുവല്ല മഞ്ഞാടി ലാബിൽ പരിശോധനക്ക് അയച്ചു. ഒരുമാസം മുമ്പ് പുറക്കാട്, തകഴി കുന്നുമ്മ, നെടുമുടി, കരുവാറ്റ എന്നിവിടങ്ങളിൽ പതിനായിരക്കണക്കിന് താറാവുകളാണ് ചത്തൊടുങ്ങിയത്. ഇത് പക്ഷിപ്പനി മൂലമാണെന്ന് പിന്നീട് ഭോപാലിലെ കേന്ദ്ര ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു. ഇതിനെത്തുടർന്ന് ജാഗ്രത നിർദേശം നൽകിയതിന് പിന്നാലെയാണ് വണ്ടാനത്ത് വീണ്ടും താറാവുകൾ ചത്തത്. ചിത്രം.... കൂട്ടത്തോടെ ചത്തുവീണ താറാവുകളെ കൂട്ടിയിട്ടിരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
