Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2021 5:29 AM IST Updated On
date_range 27 Nov 2021 5:29 AM ISTമൃതദേഹ സംസ്കാരത്തെചൊല്ലി കട്ടച്ചിറയിൽ സംഘർഷം
text_fieldsbookmark_border
കായംകുളം: യാക്കോബായ-ഓർത്തഡോക്സ് സഭതർക്കം നിലനിൽക്കുന്ന കട്ടച്ചിറ സൻെറ് മേരീസ് പള്ളിയിൽ മൃതദേഹ സംസ്കാരത്തെചൊല്ലി വീണ്ടും സംഘർഷം. യാക്കോബായ ഇടവകാംഗമായ കട്ടച്ചിറ കൊച്ചുതറയിൽ പരേതനായ മാത്യുവിൻെറ ഭാര്യ ചിന്നമ്മയുടെ സംസ്കാര ചടങ്ങാണ് തർക്കങ്ങൾക്കിടയാക്കിയത്. വെള്ളിയാഴ്ച ഉച്ചക്ക് 2.30ഓടെയായിരുന്നു സംഭവം. മൃതദേഹം സെമിത്തേരിയിൽ എത്തിച്ചപ്പോൾ വാഹന പാർക്കിങ്ങിനെചൊല്ലി ഓർത്തഡോക്സ് വിഭാഗം വൈദികരുടെ നേതൃത്വത്തിൽ തർക്കമുന്നയിച്ചതാണ് കാരണം. ഗായകസംഘത്തിൻെറ വാഹനം പാർക്കിങ് ഏരിയയിൽ പ്രവേശിപ്പിക്കുന്നതാണ് ഓർത്തഡോക്സ് വിഭാഗം എതിർത്തത്. ഇതോടെ മൃതദേഹം ഇറക്കാതെ യാക്കോബായക്കാർ പ്രതിഷേധവുമായി രംഗത്തുവന്നതോടെ വിഷയം വഷളായി. വള്ളികുന്നം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇഗ്നേഷ്യസ്, കുറത്തികാട് സബ് ഇൻസ്പെക്ടർ സുനുമോൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ െപാലീസ് സംഘത്തിൻെറ ഇടപെടലിലാണ് സംഘർഷം ഒഴിവായത്. ഒരു മണിക്കൂറിനുശേഷം വാഹനം പള്ളി കോമ്പൗണ്ടിൽ പ്രവേശിപ്പിച്ചാണ് പ്രശ്നം പരിഹാരിച്ചത്. സഭതർക്കത്തെ തുടർന്ന് യാക്കോബായ വിഭാഗത്തിൻെറ കൈവശമിരുന്ന പള്ളി ഓർത്തഡോക്സ് വിഭാഗം കോടതി ഇടപെടലിലൂടെയാണ് സ്വന്തമാക്കിയത്. 125 കുടുംബങ്ങളുള്ള യാക്കോബായക്കാരുടെ മൃതദേഹ സംസ്കാരം സ്ഥിരം ക്രമസമാധാന പ്രശ്നമായി മാറിയിരിക്കുകയാണ്. തർക്കപരിഹാരത്തിൻെറ ഭാഗമായി സെമിത്തേരി ഓർഡിനൻസ് ബിൽ സർക്കാർ പാസാക്കിയെങ്കിലും കട്ടച്ചിറയിൽ ഇത് ഭാഗികമായി മാത്രമെ അംഗീകരിച്ചിട്ടുള്ളൂവെന്നാണ് യാക്കോബായക്കാർ പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച സെമിത്തേരിയിൽ കല്ലറ വൃത്തിയാക്കാനെത്തിയ വിശ്വാസിയെ തടഞ്ഞുെവച്ചതും സംഘർഷത്തിന് കാരണമായിരുന്നു. സെമിത്തേരി ഓർഡിനൻസ് ബില്ലിനോടുള്ള വെല്ലുവിളിയാണിതെന്ന് യാക്കോബായ ഇടവക ട്രസ്റ്റി അലക്സ് എം. ജോർജ് പറഞ്ഞു. ചിത്രം: APLKY3KATTACHIRA കട്ടച്ചിറ പള്ളിയിൽ മൃതദേഹ സംസ്കാരത്തിൻെറ ഭാഗമായി അരങ്ങേറിയ സംഘർഷാവസ്ഥ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
