Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 5:35 AM IST Updated On
date_range 7 Nov 2021 5:35 AM ISTപാലങ്ങളുടെ ഉയരം: സർക്കാർ ഉത്തരവ് നടപ്പാക്കണം -ഗവ. കോൺട്രാക്ടേഴ്‌സ് അസോ.
text_fieldsbookmark_border
ആലപ്പുഴ: പാലങ്ങളുടെ ഉയരം സംബന്ധിച്ച സർക്കാർ ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ. 2018 പ്രളയാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കോസ്റ്റ്ൽ ഷിപ്പിങ് ആൻഡ് ഇൻലൻഡ് നാവിഗേഷൻ വകുപ്പ് സംസ്ഥാനത്തെ നിർമാണങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും ബാധകമാക്കി പുറപ്പെടുവിച്ച ഉത്തരവിൽ പുതുതായി നിർമിക്കുന്നതും പുതുക്കിപ്പണിയുന്നതുമായ പാലങ്ങളുടെ ഉയരം വ്യക്തമായി നിർവചിച്ചിട്ടുണ്ട്. നാവിഗേഷൻ കനാലുകളിലെ പാലങ്ങളുടെ മേൽത്തട്ടിൻെറ അടിഭാഗം 2018ലെ പ്രളയനിരപ്പിനെക്കാൾ രണ്ട് മീറ്റർകൂടി ഉയരത്തിലായിരിക്കണം. അതുപോലെ കാർഷിേകാപകരണങ്ങൾ കൊണ്ടുപോകുന്ന കനാലുകളിൽ സാധാരണ ജലനിരപ്പിൽനിന്ന് നാലുമീറ്റർ ഉയരം വേണം. ഇതിൽ ഇളവ് അനുവദിക്കാൻ കലക്ടർക്കും ജനപ്രതിനിധികൾക്കും അധികാരമില്ല. ആയിരം കോടിയോളം മുതൽ മുടക്കുണ്ടാകുന്ന എ.സി റോഡ് പുനർനിർമാണ പദ്ധതിയിൽ സർക്കാർ ഉത്തരവിന് വിരുദ്ധമായ ഒത്തുതീർപ്പുണ്ടാക്കുന്നത് മറ്റ് പാലങ്ങളുടെ നിർമിതിയെ ബാധിക്കും. വിശദ പഠനം നടത്തി പുറപ്പെടുവിച്ച ഉത്തരവ് ലംഘിക്കുന്നത് കുട്ടനാട്ടിലെ ജലഗതാഗതത്തെയും കൃഷിയെയും ടൂറിസത്തെയും പ്രതിസന്ധിയിലാക്കും. റോഡുയർത്താനുള്ള നടപടിയെക്കാൾ അനിവാര്യം പാലങ്ങളുടെ ഉയരം കൂട്ടലാണ്. സാധാരണ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പാലങ്ങളുടെ ഉയരത്തിൽ ഒത്തുതീർപ്പുണ്ടാക്കുന്നത് ആത്മഹത്യപരമാണെന്നും സംസ്ഥാന പ്രസിഡൻറ് വർഗീസ് കണ്ണമ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story