Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോൺഗ്രസ്-ബി.ജെ.പി...

കോൺഗ്രസ്-ബി.ജെ.പി സഖ്യം: എൽ.ഡി.എഫിന് സ്ഥിരം സമിതി അധ്യക്ഷ പദവികള്‍ നഷ്ടമായി

text_fields
bookmark_border
മാവേലിക്കര: തഴക്കര ഗ്രാമപഞ്ചായത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കോശി എം. കോശിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ബി.ജെ.പിയുമായി സഖ്യം ഉണ്ടാക്കിയതിനെത്തുടര്‍ന്ന് എല്‍.ഡി.എഫിന് സ്ഥിരം സമിതി അധ്യക്ഷ പദവികള്‍ നഷ്ടമായി. എല്‍.ഡി.എഫ്: സി.പി.എം -ഏഴ്, സി.പി.ഐ ഒന്ന്, സ്വതന്ത്ര ഒന്ന്, യു.ഡി.എഫ്: കോണ്‍ഗ്രസ്-നാല്, ബി.ജെ.പി-ഏഴ്, സ്വതന്ത്ര -ഒന്ന് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. വികസനകാര്യം കോണ്‍ഗ്രസും ക്ഷേമകാര്യവും ആരോഗ്യ-വിദ്യാഭ്യാസവും ബി.ജെ.പിയും നേടി. 18ാം വാര്‍ഡില്‍നിന്ന് വിജയിച്ച സ്വതന്ത്ര ഷീബ സതീഷാണ് എല്‍.ഡി.എഫ് പിന്തുണയില്‍ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. ക്ഷേമവും ആരോഗ്യ വിദ്യാഭ്യാസവും ബി.ജെ.പിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് വോട്ട് മറിച്ചപ്പോള്‍ വികസനകാര്യത്തില്‍ ബി.ജെ.പി കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. എല്‍.ഡി.എഫ് ഒമ്പത് വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പിയും 12 വീതം വോട്ട് നേടി സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങള്‍ നേടി. സ്ഥിരം സമിതി തെരഞ്ഞെടുപ്പ്: നോമിനേഷന്‍ പരിഗണിച്ചില്ല കുട്ടനാട്: മുട്ടാര്‍ ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫിൻെറ സ്ഥിരം സമിതി നോമിനേഷന്‍ സമയപരിധി കഴിഞ്ഞതിനാല്‍ പരിഗണിച്ചില്ല. 10.30നുമുമ്പ് നോമിനേഷന്‍ നല്‍കാന്‍ സമയം നല്‍കിയിരുന്നെങ്കിലും 11നുശേഷമാണ് യു.ഡി.എഫ് അംഗങ്ങള്‍ നോമിനേഷന്‍ നല്‍കിയതത്. സമയപരിധി കഴിഞ്ഞതിനാല്‍ നോമിനേഷന്‍ തള്ളി. യു.ഡി.എഫിന് ഭൂരിപക്ഷമുള്ള പഞ്ചായത്തില്‍ ഘടകകക്ഷിയായ ജോസഫ് ഗ്രൂപ്പിലെ രണ്ട് അംഗങ്ങള്‍ പിന്തുണച്ച് എൽ.ഡി.എഫിന് ഭരണം ലഭിച്ചിരുന്നു. ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് യു.ഡി.എഫിന് അടുത്ത തിരിച്ചടി നേരിട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story