Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്വന്തമെന്ന വീട്...

സ്വന്തമെന്ന വീട് പൂർത്തിയാക്കാതെ ഷാജി യാത്രയായി

text_fields
bookmark_border
ചാരുംമൂട്: ജീവ​ൻെറ തുടിപ്പുമായി ആംബുലൻസിൽ ആതുരാലയങ്ങളിലേക്ക് പാഞ്ഞിരുന്ന ഷാജി നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ഇനി ഒരിക്കലും മരിക്കാത്ത ഓർമകൾ മാത്രം. സ്വന്തമായൊരു വീടെന്ന സ്വപ്നം പൂർത്തീകരിക്കാനാവാതെയാണ് ഈ ചെറുപ്പക്കാരൻ യാത്രയായത്. ശൂരനാട് വടക്ക് പഞ്ചായത്തിലെ ആനയടി ഷാജി ഭവനത്തിൽ കാസിംകുഞ്ഞ്-ഹംസബീവി ദമ്പതികളുടെ മകൻ ഷാജിയാണ് (30) കഴിഞ്ഞ ദിവസം താമരക്കുളം നാലുമുക്കിലെ സുഹൃത്തി​ൻെറ വസ്തുവിൽ മരം മുറിക്കുന്നതിന് സഹായിക്കുന്നതിനിടെ മരംവീണ് മരിച്ചത്. താമരക്കുളം-ശൂരനാട് പഞ്ചായത്തുകളുടെ അതിർത്തിയായ പൊയ്കയിൽ തൈക്കാവിന്​ തൊട്ടടുത്താണ് ഷാജിയുടെ താമസമെങ്കിലും താമരക്കുളം ജങ്ഷനായിരുന്നു പ്രധാന തട്ടകം. താമരക്കുളം ജങ്ഷനിൽ ഓട്ടോയുമായി ഉപജീവനത്തിനെത്തിയ ഷാജി എസ്.ഡി.പി.ഐ പഞ്ചായത്ത്​ കമ്മിറ്റി ആംബുലൻസ് വാങ്ങിയതോടെ അതി​ൻെറ സാരഥിയായി മാറുകയായിരുന്നു. കോവിഡ് എന്ന മഹാമാരിയിലും വീഴ്ചയില്ലാതെ സേവനങ്ങൾ തുടർന്നു വരുന്നതിനിടയിലാണ് ഷാജി അപ്രതീക്ഷിതമായി വിധിക്ക് മുന്നിൽ കീഴടങ്ങിയത്. ആംബുലൻസ് ഓടിക്കുന്നതോടൊപ്പം ജീവിത മാർഗത്തിനായി ഏതു ജോലി ചെയ്യുന്നതിനും മടിയില്ലായിരുന്നു. വീടെന്നത് വലിയൊരു സ്വപ്നമായിരുന്നു. അടിത്തറ പൂർത്തിയാക്കി മറ്റ് നിർമാണ ജോലികൾ നടന്നു വരികയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്​റ്റുമോർട്ടം കഴിഞ്ഞ് കബറടക്കം നടത്തി. അവിവാഹിതനായിരുന്ന ഷാജിയുടെ മരണത്തോടെ രോഗാവസ്​ഥയിലുള്ള രക്ഷിതാക്കളുടെ ജീവിതവും വഴിമുട്ടിയിരിക്കുകയാണ്. രണ്ട് സഹോദരിമാരുണ്ട്​. ഫോട്ടോ: APG shaji അപകടത്തിൽ മരിച്ച ഷാജി APG shaji veedu വീടി​ൻെറ നിർമാണത്തിനുള്ള അടിത്തറ പൂർത്തിയാക്കിയ നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story