Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജില്ലയിലെങ്ങും കനത്ത...

ജില്ലയിലെങ്ങും കനത്ത മഴ; നിരവധി വീടുകൾ തകർന്നു

text_fields
bookmark_border
ആലപ്പുഴ: ജില്ലയിൽ ഞായറാഴ്ച പരക്കെ മഴ പെയ്തു. ജില്ലയുടെ തീര പ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമായി. കാറ്റിൽ നിരവധി മരങ്ങൾ ഒടിഞ്ഞുവീണു. ചിലയിടങ്ങളിൽ വീടുകൾ തകർന്നിട്ടുണ്ട്. ഞായറാഴ്ച അതിരാവിലെ തുടങ്ങിയ മഴ രാത്രി വളരെ വൈകിയും തുടരുകയാണ്. പലയിടത്തും വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. വിവിധയിടങ്ങളിൽ മണിക്കൂറുകൾ ൈവദ്യുതി തടസ്സവും േനരിട്ടു. ആലപ്പുഴ നഗരത്തിലും ഏറെ നേരം വൈദ്യുതി തടസ്സപ്പെട്ടു. തീരപ്രദേശത്താണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. ഞായറാഴ്ച അറബിക്കടലിൽ ന്യൂനമർദത്തിന് സാധ്യതയുള്ളതിനാൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും കടലിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുണ്ടായിരുന്നു. ശക്തമായ കാറ്റാണ് തീരത്ത് ആഞ്ഞടിച്ചത്. നിരവധി മരങ്ങൾ കടപുഴകി. രാവിലെ മുതൽ നിർത്താതെ പെയ്ത മഴയിൽ പലയിടത്തും വെള്ളം കയറി. കടലും പ്രക്ഷുബ്ധമാണ്. ജില്ലയിലെ കാക്കാഴം, ചെത്തി കാറ്റാടി കടപ്പുറങ്ങളിൽ കടലിൽ നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന വള്ളങ്ങൾ പെട്ടെന്നുണ്ടായ കടൽക്ഷോഭത്തിൽ തകർന്നു. കാറ്റാടി കടപ്പുറത്ത് ശനിയാഴ്ച മത്സ്യബന്ധനം കഴിഞ്ഞ് കടലിൽ നങ്കൂരമിട്ടിരുന്ന ഒറ്റമശ്ശേരി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള അൽഫോൻസ എന്ന വള്ളവും കാട്ടൂർ സ്വദേശിയുടെ ഹോളിസ്പിരിറ്റ്, അർത്തുങ്കൽ സ്വദേശിയുടെ സാന്താ മരിയ എന്നീ തങ്ങൽ വള്ളങ്ങൾ പൂർണമായും തകർന്നു. കൂടാതെ ആലപ്പുഴ കാക്കാഴം സ്വദേശിയുടെ ഓണം എന്ന ഇൻബോർഡ് വള്ളവും തകർന്നു. അർത്തുങ്കൽ സ്വദേശി ഷാജിയുടെ കരിയർ വള്ളം ഭാഗികമായും നശിച്ചു. കൊച്ചിയിലും ചെല്ലാനത്തും ആലപ്പുഴ ജില്ലയിലെ വള്ളങ്ങളെ കോവിഡ് കാരണം മത്സ്യബന്ധനത്തിന് കയറ്റുന്നില്ല. ഇതുകൊണ്ട് കടലിൽ തന്നെ ഇട്ടിരുന്ന വള്ളങ്ങളാണ് പൂർണമായും തകർന്നത്. അർത്തുങ്കൽ ഹാർബർ പൂർത്തീകരിച്ചാൽ ആലപ്പുഴ ജില്ലയിലെ മുഴുവൻ വള്ളങ്ങൾക്കും സുരക്ഷിതമായി സംരക്ഷണം ഒരുക്കാൻ കഴിയുമെന്നും ഉപകരണങ്ങൾ നഷ്ടമായവർക്ക് നഷ്ടപരിഹാരം നൽകണമെന്നും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ജാക്സൺ പൊള്ളയിൽ ജില്ല നേതാക്കളായ രാജു ആശ്രയം, ആൻറണി കുരിശുങ്കൽ എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story