Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2020 11:58 PM GMT Updated On
date_range 6 Sep 2020 11:58 PM GMTചെട്ടികാട് താലൂക്ക് ആശുപത്രി കെട്ടിടത്തിന് ഇന്ന് തറക്കല്ലിടും
text_fieldsbookmark_border
മാരാരിക്കുളം: കിഫ്ബിയിൽ ഉൾപ്പെടുത്തി 101 കോടി ചെലവിൽ നിർമിക്കുന്ന ചെട്ടികാട് താലൂക്ക് ആശുപത്രി കെട്ടിടത്തിന് തിങ്കളാഴ്ച വൈകീട്ട് നാലിന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് തറക്കല്ലിടും. ബ്ലോക്ക് പ്രസിഡൻറ് ഷീന സനൽകുമാർ അധ്യക്ഷത വഹിക്കും. തീരപ്രദേശങ്ങളിലെ ജനങ്ങളുടെ ആകെ ആശ്രയമാണ് ചെട്ടികാട് താലൂക്ക് ആശുപത്രി. ഇത് മാതൃക താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുകയാണ് ലക്ഷ്യം. നിലവിൽ ഒട്ടേറെ പരിമിതികളിൽനിന്നാണ് ആശുപത്രി പ്രവർത്തിക്കുന്നത്. തീരത്തെ ഏക മൾട്ടി സ്പെഷാലിറ്റി ആശുപത്രിയായി ചെട്ടികാട് ആശുപത്രി മാറും. ആലപ്പുഴ ജില്ലയിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന കിഫ്ബിയുടെ ഏറ്റവും വലിയ പ്രോജക്ടാണ് ചെട്ടികാട് താലൂക്ക് ആശുപത്രി. നിലവിലുള്ള ആശുപത്രിക്ക് സമീപം പുതിയതായി ഏറ്റെടുത്ത 2.75 ഏക്കർ സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്. അഞ്ചു നിലയിലായി കെട്ടിടം പൂർത്തിയാകുന്നതോടെ മൾട്ടി സ്പെഷാലിറ്റി സൗകര്യം ലഭ്യമാകും. ഒമ്പത് കുടുംബങ്ങളെ മാറ്റി പാർപ്പിച്ച് 20 പേരുടെ ഭൂമിയാണ് 8.19 കോടിക്ക് വാങ്ങിയത്. കെട്ടിട നിർമാണത്തിനും ഫർണിച്ചറിനുമായി 92.90 കോടിയുമാണ് നീക്കിെവച്ചിരിക്കുന്നത്. നിലവിൽ റൂറൽ ഹെൽത്ത് ട്രെയിനിങ് സൻെററാണിത്. ആരോഗ്യവിദ്യാഭ്യാസ വകുപ്പിൻെറ നിയന്ത്രണത്തിലുള്ള സ്ഥാപനം താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതോടെ ആരോഗ്യ വകുപ്പിൻെറ കീഴിലാകും. നിലവിൽ 18 രോഗികളെ കിടത്തിച്ചികിത്സിക്കാം. ഇത് 50 കിടക്കകളായി ഉയർത്തും. 2021ല്‍ പണി പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ചിത്രം: AP60 Chettikadu ചെട്ടികാട് താലൂക്ക് ആശുപത്രിയുടെ രൂപരേഖ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story