Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:45 AM IST Updated On
date_range 5 Aug 2022 12:45 AM ISTഉൾനാടൻ മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിൽ
text_fieldsbookmark_border
മണ്ണഞ്ചേരി: പ്രതികൂല കാലാവസ്ഥയിൽ ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ജീവിതവും പ്രതിസന്ധിയിൽ. കാറ്റും മഴയും നീരൊഴുക്കും മൂലം ഒരാഴ്ചയായി വേമ്പനാട്ട് കായലിൽ പണിക്കുപോകാൻ കഴിയുന്നില്ല. തിരമാലയിൽ വള്ളങ്ങൾ കല്ലിൽ അടിച്ച് തകരുകയും വലയും പണിയായുധങ്ങളും ഒഴുകിപ്പോകുന്നതും പതിവായിട്ടുണ്ട്. തണ്ണീർമുക്കം മുതൽ പുന്നമട വരെയുള്ള പ്രദേശങ്ങളിൽ ഒരിടത്തുപോലും വള്ളങ്ങളും വലയും മറ്റ് പണിയായുധങ്ങളും സംരക്ഷിക്കാനുള്ള വള്ളത്താവളങ്ങളോ ഫിഷ് ലാൻഡ് സെന്ററുകളോ ഇല്ല. കായലിൽ മത്സ്യം ഇല്ലാതെ വലിയ തൊഴിൽ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഇപ്പോഴത്തെ പ്രകൃതിക്ഷോഭം. ദുരിതം നേരിടുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റും സാമ്പത്തിക സഹായവും നൽകി സംരക്ഷിക്കണമെന്ന് ഉൾനാടൻ മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) മുഹമ്മ ഏരിയ പ്രസിഡന്റ് കെ.എൻ. ബാഹുലേയനും സെക്രട്ടറി എം. ഷാനവാസും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story