Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകലിതുള്ളിയ കടല്‍ തീരം...

കലിതുള്ളിയ കടല്‍ തീരം കവരുന്നു

text_fields
bookmark_border
കലിതുള്ളിയ കടല്‍ തീരം കവരുന്നു
cancel
അമ്പലപ്പുഴ: കാലവര്‍ഷം ശക്തമായതോടെ കലിതുള്ളിയ കടല്‍ തീരം കവര്‍ന്നെടുക്കുന്നു. ഒരു വീട് തകര്‍ന്നു. നിരവധി വീടുകൾ ഏതുനിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്​. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15ാം വാർഡ് വണ്ടാനത്താണ് കടൽ ക്ഷോഭം ശക്തമായത്. മുരളി ഭവനിൽ മുരളിയുടെ വീട് ഭാഗികമായി തകർന്നു. ഇതോടെ ഇദ്ദേഹത്തി‍ൻെറ ഭാര്യ മുത്തുമണി, മകൻ സന്തോഷ് എന്നിവരുൾപ്പെടെ ആറുപേർ ബന്ധുവീടുകളില്‍ അഭയംതേടി. മുത്തുമണിയുടെ സഹോദരിയുടെ ചെമ്മീൻ പീലിങ്​ ഷെഡ് തിങ്കളാഴ്ച രാത്രി നിലംപൊത്തിയതോടെ ഈ കുടുംബത്തി‍ൻെറ ഏക വരുമാന മാർഗവും നിലച്ചു. നിരവധി തെങ്ങുകളും കടപുഴകി. രണ്ടു ദിവസം മുമ്പ്​ പുതുവൽ രമണ‍ൻെറ വീടും തകർന്നിരുന്നു. തിങ്കളാഴ്ച രാത്രി മുതൽ ഇവിടെ കടൽക്കയറ്റമാണ്​. ഈ ഭാഗത്ത് പുലിമുട്ട് നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ല. വർഷങ്ങൾക്കു മുമ്പ്​ തകർന്ന കടൽഭിത്തിയും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. നേരത്തേ കടൽ ക്ഷോഭം മൂലം തകർന്ന വീടുകൾക്കുള്ള നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. പുലിമുട്ടോടുകൂടിയുള്ള കടൽ ഭിത്തി നിർമാണം പൂർത്തിയാക്കാത്തതാണ് പ്രദേശത്ത് ഇപ്പോൾ കടൽ ക്ഷോഭം മൂലം ദുരിതം വർധിക്കാൻ കാരണമായത്. അടിയന്തരമായി പുലിമുട്ടോട് കൂടിയുള്ള കടൽ ഭിത്തി നിർമാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. (കടല്‍ക്ഷോഭ പ്രദേശവും കടലെടുത്ത മുരളിയുടെ വീടും അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഹാരിസ് സന്ദര്‍ശിക്കുന്നു)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story