Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:29 AM IST Updated On
date_range 25 Jun 2022 5:29 AM ISTശുചിത്വ പരിശോധനകൾ പ്രഹസനമെന്ന്
text_fieldsbookmark_border
തുടർപരിശോധന ഉണ്ടാകാറില്ല അരൂർ: ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ശുചിത്വ പരിശോധന റെയ്ഡുകൾ പ്രഹസനമെന്ന് ആക്ഷേപം. മുമ്പ് അരൂർ മേഖലയിൽ നടത്തിയ റെയ്ഡിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ സ്ഥാപനം നടത്തുന്നവരെ താക്കീത് ചെയ്തിരുന്നു. എന്നാൽ, ഈ സ്ഥാപനങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നത് ശുചിത്വത്തോടെയാണോയെന്ന് പരിശോധിക്കാൻ നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. അതിനിടെ വെള്ളിയാഴ്ച മേഖലയിൽ പുതിയ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. അരൂർ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ 11 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഹോട്ടൽ, ബേക്കറി, കള്ളുഷാപ്പ് തുടങ്ങിയവ പരിശോധിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം ചെയ്യുന്നതും പഞ്ചായത്ത് ലൈസൻസ്, ആരോഗ്യകാർഡ്, കുടിവെള്ള പരിശോധന റിപ്പോർട്ട് എന്നിവ ഇല്ലാത്തതുമായ സ്ഥാപനങ്ങൾ കണ്ടെത്തി നോട്ടീസ് നൽകിയിട്ടുണ്ട്. ഹെൽത്ത് ഇൻസ്‌പെക്ടർ വി.വി. സ്വപ്നയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രൂപ എബ്രഹാം, ആദിത്യ, എസ്.പി. വിഷ്ണു എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ചിത്രം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലുകളിൽ പരിശോധന നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
