Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:31 AM IST Updated On
date_range 24 Jun 2022 5:31 AM ISTമത്സ്യ പരിശോധന നിലച്ചു; പഴകിയ മത്സ്യങ്ങൾ സുലഭം
text_fieldsbookmark_border
അമ്പലപ്പുഴ: കൊട്ടിഘോഷിച്ച് നടത്തിയ മത്സ്യ പരിശോധന നിലച്ചതോടെ പഴകിയ മത്സ്യങ്ങൾ വീണ്ടും വിപണിയിൽ. കഴിഞ്ഞ ദിവസം തോട്ടപ്പള്ളി മാത്തേരിയിൽ വഴിയരികിൽനിന്ന് വാങ്ങിയ ചൂര കഴിച്ചവർക്ക് അസ്വാസ്ഥ്യമുണ്ടായി. പലരും ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് മാസം മുമ്പാണ് വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് മത്സ്യ പരിശോധന ആരംഭിച്ചത്. ജില്ലയുടെ പല സ്ഥലങ്ങളിൽനിന്നും മാസങ്ങൾ പഴക്കമുള്ളതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം പിടികൂടിയിരുന്നു. എന്നാൽ, ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും പരിശോധനകളെല്ലാം നിലച്ചു. ഇതോടെയാണ് അന്തർസംസ്ഥാനങ്ങളിൽ നിന്നുള്ളതടക്കം ആഴ്ചകൾ പഴക്കമുള്ള മീനിന്‍റെ വിൽപന ജില്ലയിൽ വ്യാപകമായത്. ട്രോളിങ് നിരോധന കാലമായതിനാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മാത്രമാണ് കടലിൽ പോകുന്നത്. എങ്കിലും മുന്തിയ ഇനം മത്സ്യങ്ങൾ വ്യാപകമായി റോഡരികിൽ വിൽപനക്കെത്തുന്നുണ്ട്. ഇവയുടെ കാലപ്പഴക്കം പരിശോധിക്കാൻ ഫിഷറീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story