Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപേരിനു​മുണ്ടൊരു കഥ

പേരിനു​മുണ്ടൊരു കഥ

text_fields
bookmark_border
പാണൽ വള്ളി ലോപിച്ച്​ പാണാവള്ളി; പാണ്ഡവർ വെളി എന്നും കഥ പാണാവള്ളി: തെക്ക് തൈക്കാട്ടുശ്ശേരി പഞ്ചായത്തിനും വടക്ക് അരൂക്കുറ്റി പഞ്ചായത്തിനും ഇടക്ക്​ കിടക്കുന്ന വിനോദസഞ്ചാരത്തിന് അനന്തസാധ്യതകളുള്ള ശാന്തസുന്ദരമായ കായൽ പ്രദേശമാണ് പാണാവള്ളി. കിഴക്ക് വേമ്പനാട്ടുകായലും പടിഞ്ഞാറ് വേമ്പനാട്ടുകായലിന്റെ കൈവഴിയായ ഉളവയ്പ് കായലുമാണ് അതിർത്തികൾ. ഇതിഹാസകാലത്ത് പാണ്ഡവർ താമസിച്ച വെളി എന്ന പേരിൽനിന്ന്​ പാണ്ഡവരുടെ വെളി ലോപിച്ച് പാണാവള്ളി ആയെന്നും പാണൽച്ചെടികൾ കൊണ്ട് സമൃദ്ധമായിരുന്ന പ്രദേശമെന്ന നിലയിൽ പാണാവള്ളി എന്ന പേര് കിട്ടിയെന്നും സ്ഥലനാമ പുരാണങ്ങളുണ്ട്. പാണ്ഡവർ വനവാസകാലത്ത് ഈ കാട്ടുപ്രദേശത്തുകൂടി സഞ്ചരിച്ചിട്ടുണ്ടെന്നും ഇവിടെ താമസിച്ചിട്ടുണ്ടെന്നും ആഹാരം പാകപ്പെടുത്താൻ അടുപ്പ് കൂട്ടിയതിന്റെ അവശേഷിപ്പാണ് വെളിയിൽ കാണുന്ന നാല് കല്ലുകളെന്നും വിശ്വസിക്കുന്നവരുണ്ട്. 'പാണ്ഡവർവെളി' ആണ് 'പാണാവള്ളി' ആയതെന്നും ഇവർ വിശ്വസിക്കുന്നു. അരൂക്കുറ്റി -ചേർത്തല റോഡരികിൽ പാണാവള്ളി ഗ്രാമപഞ്ചായത്ത് ഓഫിസിന്​ സമീപം ഇപ്പോഴും നാലുകല്ലിനെ സംരക്ഷിച്ചിരിക്കുന്നത് കാണാം. പാണൽച്ചെടികൾ കൊണ്ട് സമൃദ്ധമായിരുന്ന പ്രദേശമെന്ന നിലയിൽ പാണാവള്ളി എന്ന് പേര് കിട്ടിയെന്ന്​ മറ്റൊരു കഥ. പണ്ട്​ ഇവിടം കുറ്റിച്ചെടികളും കാട്ടുവള്ളികളും തഴച്ചുവളർന്ന് നിൽക്കുന്ന പ്രദേശമായിരുന്നു. മോതിരവള്ളി, പാളക്കടുപ്പ്, തേവരപ്പരാകി തുടങ്ങി വൃക്ഷങ്ങളിൽ പടർന്നുകയറുന്ന വള്ളിച്ചെടികളുമുണ്ടായിരുന്നു. പാണലും ഇത്തരം വള്ളികളും കൊട്ടയും വട്ടിയുമൊക്കെ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നു. പാണലും വള്ളികളുമൊക്കെ നിറഞ്ഞ പ്രദേശമായതിനാൽ 'പാണാവള്ളി' എന്ന പേരു വീണെന്ന്​ വിശ്വസിക്കുന്നവരാണ് അധികവും. പാണൽ വള്ളികൾ ഔഷധങ്ങൾക്കും ഉപയോഗിച്ചിരുന്നത്രെ. പാണലും വള്ളികളും കൊണ്ട് കൊട്ടയുണ്ടാക്കുന്നവരും പണ്ടിവിടെ ധാരാളം ഉണ്ടായിരുന്നു. നെൽകൃഷിയും മീൻപിടിത്തവും കക്കവാരലും കയറുപിരിയും മറ്റുമായിരുന്നു പണ്ടത്തെ തൊഴിലുകൾ. പച്ചക്കറികളും വെറ്റിലയും വ്യാപകമായി കൃഷി ചെയ്തിരുന്നു. --കെ.ആർ. അശോകൻ-- APL PERINUMUNDORU KATHA - പാണാവള്ളിയിലെ ഒരു നാട്ടുവഴി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story