Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീടുകൾക്ക്...

വീടുകൾക്ക് കല്ലെറിയും, വാതിലിൽ മുട്ടും; നാട്ടുകാരുടെ ഉറക്കംകെടുത്തിയ യുവാവ് പിടിയിൽ

text_fields
bookmark_border
വീടുകൾക്ക് കല്ലെറിയും, വാതിലിൽ മുട്ടും; നാട്ടുകാരുടെ ഉറക്കംകെടുത്തിയ യുവാവ് പിടിയിൽ
cancel

ബേപ്പൂർ: പ്രദേശവാസികളെയും പൊലീസിനെയും വട്ടംകറക്കിയ സാമൂഹിക വിരുദ്ധനെ മാറാട് പ ൊലീസ് പിടികൂടി. കോഴിക്കോട് പയ്യാനക്കൽ മുല്ലത്ത് വീട്ടിൽ ആദർശാണ് (22) പിടിയിലായത്. ഒര ുമാസമായി മാറാട്, ബേപ്പൂർ ഭാഗങ്ങളിൽ വീടിെൻറ വാതിലിൽ മുട്ടിയും പുറത്ത് പൈപ്പ് തുറന ്നിട്ടും വീടുകൾക്ക് കല്ലെറിഞ്ഞും പ്രദേശവാസികളുടെ ഉറക്കം കെടുത്തിയവരിൽ ഒരാളാണ് പിടിയിലായത്.

പ്രതിയെ അസമയത്ത് വ്യക്തമായി കണ്ട സ്ത്രീയിൽനിന്നും വീട്ടുകാരിൽനി ന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചും സി.സി.ടി.വിയിലെ ദൃശ്യങ്ങൾ മനസ്സിലാക്കിയുമാണ് ആളെ തിരിച്ചറിഞ്ഞത്. പ്രതിയെ തിരഞ്ഞ് പൊലീസ് താമസ സ്ഥലത്തെത്തിയപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

വീടിെൻറ വാതിലിൽ മുട്ടിയശേഷം ബൈക്കിൽ രക്ഷപ്പെട്ട് മറ്റൊരിടത്ത് ആവർത്തിക്കും. പൊലീസിെൻറയും നാട്ടുകാരുടെയും കണ്ണുവെട്ടിക്കാൻ ഊടുവഴികൾ തിരഞ്ഞെടുക്കും. വരുന്ന വഴിയിൽ ൈകയിൽ കരുതിയ കല്ല് റോഡിെൻറ ഇരുവശത്തുമുള്ള വീടുകൾക്ക് നേരെ എറിയും.

അർധരാത്രിയിൽ ഉറക്കമൊഴിച്ച് സാമൂഹിക വിരുദ്ധനെ തിരയുന്നതിന് ലോക്ഡൗൺ ലംഘിച്ചുകൊണ്ടുള്ള നാട്ടുകാരുടെ ആൾക്കൂട്ട തിരച്ചിൽ പൊലീസിന് വലിയ തലവേദനയായിരുന്നു.

സിറ്റി പൊലീസ് കമീഷണർ എ.വി. ജോർജിെൻറ നിർദേശപ്രകാരം സൗത്ത് അസി. കമീഷണർ എ.ജെ. ബാബുവിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സമ്പർക്കനിയന്ത്രണം ലംഘിച്ച് ആരും കള്ളന്മാരെ തിരയാൻ രാത്രിയിൽ കൂട്ടമായി പുറത്തിറങ്ങരുതെന്ന് കഴിഞ്ഞദിവസം മാറാട് പെലീസ് ഇൻസ്പെക്ടർ കെ. വിനോദൻ നിർദേശിച്ചിരുന്നു.

ഇതിനിടെ, ലഹരി ഉപയോഗത്തിനായി അർധരാത്രിയിൽ കറങ്ങിയ ആറു പേർക്കെതിരെ ലോക്ഡൗൺ ലംഘിച്ചതിന് പൊലീസ് കേെസടുത്തു.

മാറാട് സബ് ഇൻസ്പെക്ടർ ബി.ടി. സനൽകുമാർ, കെ.വി. ശശികുമാർ, സീനിയർ സി.പി.ഒ പി. അജിത്ത് കുമാർ, സി. അരുൺ കുമാർ, പി. സരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsblack manmiscreants
News Summary - local news kozhikode
Next Story