Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കി:...

ഇടുക്കി: നീക്കുപോക്കിലും പിഴച്ചു; ഗ്രാമമുഖ്യർ ഏറെയും ഇടത്

text_fields
bookmark_border
ഇടുക്കി: നീക്കുപോക്കിലും പിഴച്ചു; ഗ്രാമമുഖ്യർ ഏറെയും ഇടത്
cancel
camera_alt

ജിജി കെ. ഫിലിപ് ഉഷാകുമാരി

െതാടുപുഴ: വ്യക്തമായ ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തുകൾകൂടി രാഷ്ട്രീയ കരുനീക്കത്തിലൂടെ സ്വന്തമാക്കിയതിന് പുറമെ ഭാഗ്യവും തുണച്ചതോടെ  ഇടുക്കി ജില്ലയിൽ ബഹുഭൂരിപക്ഷം ഗ്രാമപഞ്ചായത്ത് നേതൃത്വവും എൽ.ഡി.എഫിന്. 27 ഗ്രാമ പഞ്ചായത്തുകളിൽ ഭൂരിപക്ഷം ഉറപ്പിച്ച എൽ.ഡി.എഫിന് മൂന്നു പഞ്ചായത്തുകളിൽകൂടി അധ്യക്ഷപദം കിട്ടി. ഇതോടെ 51ൽ 30 പഞ്ചായത്തുകളുടെ നേതൃത്വമാണ് സ്വന്തമായത്. യു.ഡി.എഫിന് 20ഉം ബി.ജെ.പിക്ക് ഒരു പ്രസിഡൻറ് പദവും ലഭിച്ചു. എൽ.ഡി.എഫ് ബഹിഷ്കരിച്ചതോടെ ക്വാറം തികയാത്തതിനാൽ അറക്കുളം പഞ്ചായത്തിലെ പ്രസിഡൻറ്/വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.

എൽ.ഡി.എഫ് പിന്തുണയോടെ വൺ ഇന്ത്യ വൺപെൻഷൻ കൂട്ടായ്മയുടെ വനിത അംഗം പഞ്ചായത്ത് പ്രസിഡൻറായതും നറുക്കെടുപ്പിൽ  കരുണാപുരം, വാഴത്തോപ്പ് പഞ്ചായത്തുകളുടെ സാരഥ്യം കിട്ടിയതും നേട്ടമായി. എന്നാൽ, സി.പി.ഐക്ക് നൽകിയ ചിന്നക്കനാൽ പഞ്ചായത്തിൽ സി.പി.എം സ്വതന്ത്രൻ വിട്ടുനിന്നതോടെ നറുക്കെടുപ്പിൽ പ്രസിഡൻറ് പദം കോൺഗ്രസിനായത് തിരിച്ചടിയായി. 

കാഞ്ചിയാറിൽ എൽ.ഡി.എഫിന് ഭൂരിപക്ഷമുണ്ടായിട്ടും പട്ടികജാതി സംവരണ സീറ്റിൽ വിജയിച്ചയാളില്ലാത്തതിനാലാണ് ബി.ജെ.പിക്ക് പ്രസിഡൻറ് പദം കിട്ടിയത്. കരുണാപുരം പഞ്ചായത്തിൽ ബി.ഡി.ജെ.എസ് അംഗം വിട്ടുനിന്നതോടെ തുല്യവോട്ടായതോടെയാണ് നറുക്കെടുപ്പ് വേണ്ടിവന്നത്.

എട്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ ഏഴിടത്താണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ നാലിടത്ത് എൽ.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും അധ്യക്ഷസ്ഥാനങ്ങൾ നേടി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഒരുപറ്റം കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നതിനാൽ ക്വാറം തികയാതെ മാറ്റുകയായിരുന്നു. പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലി കോൺഗ്രസിലുണ്ടായ തർക്കമാണ് ബഹിഷ്കരണത്തിൽ കലാശിച്ചത്. വൈസ് പ്രസിഡൻറുമാർ 31 പേരാണ് എൽ.ഡി.എഫിൽനിന്ന് വിജയിച്ചത്. യു.ഡി.എഫിന് 20 വൈസ് പ്രസിഡൻറുമാരുണ്ട്.

ജിജി കെ. ഫിലിപ് പ്രസിഡൻറ്; ഉഷാകുമാരി വൈസ് പ്രസിഡൻറ്

തൊടുപുഴ: ഇടുക്കി ജില്ല പഞ്ചായത്ത് പ്രസിഡൻറായി സി.പി.ഐ ജില്ല കൗൺസിൽ അംഗം ജിജി കെ. ഫിലിപ് തെരഞ്ഞെടുക്കപ്പെട്ടു.

ജിജിക്ക് 10ഉം എതിർ സ്ഥാനാർഥി കേരള കോൺഗ്രസ്-ജോസഫ് വിഭാഗത്തിലെ പ്രഫ. എം.ജെ. ജേക്കബിന് നാലും വോട്ടാണ് ലഭിച്ചത്. വൈസ് പ്രസിഡൻറായി സി.പി.എമ്മിലെ ഉഷാകുമാരി മോഹൻകുമാർ തെരഞ്ഞെടുക്കപ്പെട്ടു.

കോൺഗ്രസിലെ സോളി ജീസസായിരുന്നു എതിരാളി. പാമ്പാടുംപാറ ഡിവിഷനിൽനിന്നാണ് ജിജി വിജയിച്ചത്. രാജാക്കാട് ഡിവിഷനിൽനിന്നാണ് ഉഷാകുമാരിയുടെ ജയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - local body election updates
Next Story