അച്ചാച്ചെൻറ കല്ലറയിൽ ലിനോ എത്തി; ‘കൊറോണയെ’ തോൽപിച്ച്
text_fieldsതൊടുപുഴ: കൈയിൽ കരുതിയ പൂക്കൾ കല്ലറയില്വെച്ച് മെഴുകുതിരി തെളിച്ച് പിതാവിനുവേ ണ്ടി ലിനോ മനമുരുകി പ്രാർഥിച്ചു. പിന്നെ കല്ലറയിലേക്ക് നോക്കി പറഞ്ഞു കൊച്ചിനൊന്നു മില്ല ചാച്ചാ..... അച്ചാച്ചെന അവസാനമായി ഒരുനോക്ക് കാണാൻ അനുവദിക്കാതിരുന്ന കൊറോണ യെന്ന സംശയത്തെ തോൽപിച്ച് ശനിയാഴ്ച ഉച്ചയോടെ കോട്ടയം മെഡിക്കല്‍ കോളജിലെ ഐസൊലേഷ ന് വാര്‍ഡിൽ നിന്നിറങ്ങി ലിനോ സുഹൃത്തുക്കൾക്കൊപ്പം തൊടുപുഴ കലയന്താനിയിലെ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ എത്തുേമ്പാൾ സന്ധ്യ മയങ്ങിയിരുന്നു.
സ്വന്തം പിതാവ് മരിച്ച് തൊട്ടരികില്‍ ഉണ്ടായിട്ടും അവസാനമായി ഒന്ന് കാണാന്‍ കഴിയാതെ ഐസൊലേഷന്‍ വാർഡിലെ 205ാം മുറിയിലെ ജനാലയിലൂടെ മൃതദേഹം കൊണ്ടുപോകുന്നത് നോക്കി നിൽക്കേണ്ടി വന്ന തൊടുപുഴ കലയന്താനി തോണിക്കല്ലേല്‍ ലിനോ ആബേലിെൻറ അനുഭവക്കുറിപ്പ് കണ്ണീരോടെയാണ് കഴിഞ്ഞ ദിവസം നാട് കണ്ടത്. മാർച്ച് ഏഴിനാണ് ഉറക്കത്തിൽ കട്ടിലിൽനിന്ന് വീണ് ലിനോയുടെ പിതാവ് ആബേലിനെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞ് പിതാവിനെ കാണാൻ ഒമ്പതിനാണ് ഖത്തറില്‍നിന്ന് ലിനോ എത്തിയത്.
ആശുപത്രിയിൽ എത്തിയെങ്കിലും പിതാവ് വെൻറിലേറ്ററിലായതിനാൽ പുറത്തുനിന്ന് കണ്ടു. പിന്നീടാണ് ലിനോക്ക് ചുമയും തൊണ്ടക്ക് അസ്വസ്ഥതയും ഉണ്ടായത്. ആശുപത്രിയിലെ െകാറോണ വിഭാഗത്തിൽ വിവരമറിയിച്ചതോടെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. എന്നാൽ, രാത്രിയോടെ പിതാവ് മരിച്ചു. പിതാവിനെ അവസാനമായി കാണാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും നാടിനോടുള്ള കരുതൽ മൂലം പുറത്തിറങ്ങാതെ അവിടെ തന്നെ കഴിയുകയായിരുന്നു. ആ നല്ല മനസ്സിനെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ പ്രശംസിക്കുകയും ചെയ്തു.
ശനിയാഴ്ച രാവിലെ 11ഓടെയാണ് പരിശോധനഫലം നെഗറ്റിവാണെന്ന് വിവരം ലഭിക്കുന്നത്. പ്രിയപ്പെട്ട അച്ചാച്ചന് തൊട്ടടുത്തുണ്ടായിട്ടും അദ്ദേഹത്തെ അവസാനമായി കാണാന്‍ കഴിയാതെ വന്നല്ലോ എന്ന വേദന വളരെ വലുതാണെന്ന് ലിനോ പറഞ്ഞു. തന്നെ കൊച്ചേയെന്നാണ് ചാച്ചൻ വിളിച്ചിരുന്നത്. രണ്ടു ദിവസമായി കരയാൻപോലും മറന്നിരിക്കുകയായിരുന്നു.
22 ദിവസം കൂടി വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണ് നിർദേശമെന്നും ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ കൃത്യമായി അനുസരിക്കുമെന്നും ലിനോ പറഞ്ഞു. സുഹൃത്തുക്കളായ ഗീതേഷിനും ഷൈജുവിനുമൊപ്പമാണ് ലിനോ പള്ളിയിലെത്തിയത്. അവരോടൊപ്പം അമ്മയെ കാണാൻ വീട്ടിലേക്ക് പോയി. ആശുപത്രി മുറിവിട്ട് നാട്ടിലേക്കുള്ള യാത്രക്കിടെ ലിനോ ഒരിക്കല്‍കൂടി ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു. ‘‘എന്തിനാണ് നാം പേടിക്കുന്നത്. നാടിെൻറ ആരോഗ്യമേഖല വളരെ വലുതാണ്. നമ്മള് ഒറ്റക്കെട്ടായി തന്നെ മുന്നോട്ടു പോകും’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.