Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലിഗയുടെ മരണം;...

ലിഗയുടെ മരണം; ശാസ്ത്രീയ തെളിവുകൾ അനുകൂലം, മുഖ്യപ്രതി ഉൾപ്പെടെ  സംഘത്തിൻെറ അറസ്റ്റ് ഉടൻ 

text_fields
bookmark_border
ലിഗയുടെ മരണം; ശാസ്ത്രീയ തെളിവുകൾ അനുകൂലം, മുഖ്യപ്രതി ഉൾപ്പെടെ  സംഘത്തിൻെറ അറസ്റ്റ് ഉടൻ 
cancel

കോവളം: വിദേശ വനിത ലിഗ സ്ക്രോമേനിയുടെ (32) കൊലപാതകത്തിൽ പിടിയിലായവരുടെ അറസ്റ്റ് ഉടൻ. യോഗ അധ്യാപകനടക്കം കൊലപാതകത്തിൽ ഇയാളെ സഹായിച്ച നാലോളം പേരുടെ അറസ്റ്റ് രണ്ടുദിവസത്തിനുള്ളിൽ ഉണ്ടാകുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു.

പ്രതികളിലേക്ക് വിരൽ ചൂണ്ടുന്ന ശാസ്ത്രീയ തെളിവുകൾ മൃതദേഹം കിടന്ന വള്ളിപ്പടർപ്പുകളിൽനിന്ന് ഫോറൻസിക് സംഘത്തിന് ലഭിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. ഇതോടെ ലിഗയുടെ മരണം ക്രൂരമായ കൊലപാതകമാണെന്ന സഹോദരി ഇൽസിയുടെ വാദം അന്വേഷണസംഘം ശരിവെച്ചിരിക്കുകയാണ്.

വള്ളിപ്പടർപ്പുകളിൽനിന്ന് ലഭിച്ച സ്രവം പ്രതികളുടേതാണെന്ന് ഉന്നതതല മെഡിക്കൽ ബോർഡ് വെള്ളിയാഴ്ച രാത്രിയോടെയാണ് സ്ഥിരീകരിച്ചത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ചെന്ന് സംശയിക്കുന്ന വള്ളിയിൽനിന്നും നിർണായക തെളിവുകൾ ലഭിച്ചിരുന്നു. ഇതിെൻറ ശാസ്ത്രീയ പരിശോധനാ ഫലവും കൂടി ലഭിക്കുന്നതോടെ അറസ്റ്റ് രേഖപ്പെടുത്തും.

കോവളത്തെ ടൂറിസ്റ്റ് ഗൈഡും യോഗ അധ്യാപകനുമായ യുവാവാണ് കേസിലെ മുഖ്യപ്രതിയെന്നാണ് വിവരം. ലിഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് ഫോറൻസിക് റിപ്പോർട്ടിലുള്ളത്. ഇതിെൻറ പകർപ്പ് സഹോദരി ഇൽസിക്കും കൈമാറിയിട്ടുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newsmalayalam newsMurder CasesLiaga
News Summary - Liga murder case-Kerala news
Next Story