ലിഫ്റ്റ് പ്രവർത്തിച്ചില്ല; അഞ്ചുനില കയറ്റം ഉദ്യോഗസ്ഥെൻറ ജീവനെടുത്തു
text_fieldsകോഴിക്കോട്: സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് പ്രവർത്തിക്കാത്തതിനെ തുടർന്ന് അഞ്ചുനിലകൾ നടന്നു കയറിയ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു. ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ രാമപ്രസാദ് ഷെട്ടി (54) ആണ് മരിച്ചത്. കാസർകോട് കുമ്പള സ്വദേശിയാണ്.
ലിഫ്റ്റ് പ്രവർത്തിക്കാത്തതിനെ തുടർന്ന് അഞ്ചാം നിലയിലെ ഒാഫിസിലേക്ക് കോണി കയറി വന്ന ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവർത്തകർ ഉടൻ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
പരേതനായ ഗുണ്ടപ്പ ഷെട്ടിയുടെ മകനാണ്. ഭാര്യ: ഗീത കുമ്പള. മക്കൾ: വിവേക് ഷെട്ടി മംഗളൂരു, നവനീത് ഷെട്ടി (പ്ലസ് ടു വിദ്യാർഥി), തേജസ്വി (പത്താം ക്ലാസ് വിദ്യാർഥി, കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: ദേവദാസ് ഷെട്ടി, പുഷ്പലത, ശോഭ ലക്ഷ്മി, വിദ്യ ലക്ഷ്മി, സീത ലക്ഷ്മി.
സിവിൽ സ്റ്റേഷനിൽ ലിഫ്റ്റുകൾ നോക്കുകുത്തി; പ്രവർത്തിക്കുന്നത് മൂന്നെണ്ണം മാത്രം
കോഴിക്കോട്: സിവിൽ സ്റ്റേഷനിൽ പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഉപയോഗിക്കാൻ അധികൃതർ ആറു ലിഫ്റ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, മൂെന്നണ്ണം നോക്കുകുത്തിയായിട്ട് വർഷങ്ങളായി. ഇതു നന്നാക്കാനോ പുതിയത് സ്ഥാപിക്കാനോ നടപടിയില്ല. ഒന്ന് പത്തിലേറെ വർഷമായി ഉപയോഗശൂന്യമാണ്. അവശേഷിക്കുന്നവ കേടായിട്ട് രണ്ടു വർഷവും. ആകെ ഉപയോഗിക്കാനാവുന്നത് മൂന്നെണ്ണം. വോൾേട്ടജില്ലെങ്കിലോ ൈവദ്യുതി ഇല്ലെങ്കിലോ ഇതും നിശ്ചലമാകും.
സിവിൽ സ്റ്റേഷനിലെ ലീഗൽ മെട്രോളജി ഒാഫിസ് ഡെപ്യൂട്ടി കൺട്രോളർ മരിച്ചതിനെ തുടർന്നാണ് ലിഫ്റ്റുകളുടെ ശോച്യാവസ്ഥ വീണ്ടും ചർച്ചയായത്. വോൾേട്ടജില്ലാത്തതിനാൽ ലിഫ്റ്റ് പ്രവർത്തിക്കാതിരുന്ന ശനിയാഴ്ച രാവിലെ അഞ്ചാം നിലയിലെ ഒാഫിസിലേക്ക് നടന്നുവന്നയുടൻ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഇദ്ദേഹത്തെ കെട്ടിടത്തിന് താഴെയിറക്കുന്നതിന് മാത്രം 20 മിനിറ്റിലധികം വേണ്ടിവന്നു. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്നാണ് സഹപ്രവർത്തകർ കരുതുന്നത്.
എ.ആർ.ഡി റൂൾ (ഒാേട്ടാമാറ്റിക് റെസ്ക്യൂ ഡിവൈസ്) എന്നറിയപ്പെടുന്ന ലിഫ്റ്റ് നിയമപ്രകാരം ഒാരോ ലിഫ്റ്റിനും ജനറേറ്റർ നിർബന്ധമാണ്. എന്നാൽ, ഇവിടത്തെ ഒരു ലിഫ്റ്റിൽ പോലും ജനറേറ്റർ ബന്ധം ഇല്ല. ൈവദ്യുതി പോയാൽ ലിഫ്റ്റിൽ ആളുകൾ കുടുങ്ങുന്ന സ്ഥിതിയാണ്. ജീവനക്കാർ മുകളിൽ പോയി ലിഫ്റ്റ് വലിച്ച് തൊട്ടടുത്ത നിലയിലെത്തിച്ച് കുടുങ്ങിയവരെ പുറത്തിറക്കുകയാണ്.
ലിഫ്റ്റിന് ഇൻഷുറൻസും ഇൻറർ കോമും നിർബന്ധമാണെന്നിരിക്കെ അതൊന്നും ഇവിടെ ബാധകമല്ലെന്ന നിലപാടിലാണ് അധികൃതർ. 15 വർഷം കാലാവധിയാണ് നിയമമെങ്കിലും 20 വർഷത്തിനു മുകളിലായി ഇവിടെയുള്ളവ. പൊതുമരാമത്തു വകുപ്പിനു കീഴിലുള്ള ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റാണ് പരിശോധനയും അറ്റകുറ്റപ്പണിയും നടത്തേണ്ടത്. എന്നാൽ, അവ നടക്കുന്നില്ലെന്നാണ് ആക്ഷേപം.മൂന്നു ലിഫ്റ്റുകൾ പ്രവർത്തിപ്പിക്കാൻ രണ്ടു ജീവനക്കാരാണുള്ളത്. ബി ബ്ലോക്കിലെ രണ്ടു ലിഫ്റ്റിനുംകൂടി ഒരു ഓപറേറ്ററാണ് ഉള്ളത്. അദ്ദേഹം അവധിയായാൽ പകരക്കാരനില്ല. പരിശോധനയും അറ്റകുറ്റപ്പണിയും നടത്താത്ത ലിഫ്റ്റിൽ ഭീതിയോടെയാണ് ജനങ്ങൾ കയറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.