‘ലൈഫ്’ പദ്ധതി ഭവനരഹിതർക്ക് സമുച്ചയത്തിൽ താമസിക്കാനുള്ള അവകാശം മാത്രം
text_fieldsപെരിന്തൽമണ്ണ: ‘ലൈഫ്’ പദ്ധതിയിൽ ഭവനരഹിതർക്ക് നിർമിച്ചുനൽകുന്ന സമുച്ചയങ്ങൾ ഗ ുണഭോക്താക്കൾക്ക് കൈമാറുക കർശനവ്യവസ്ഥകളോടെ. തദ്ദേശഭരണ സ്ഥാപനവുമായുള്ള കരാറിലാണ് വിശദവും കർശനവുമായ വ്യവസ്ഥകൾ ഏർപ്പെടുത്തി താമസിക്കാനുള്ള അവകാശം മാത്രം കൈമാറുന്നത്. ഭവനസമുച്ചയങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനും ആവശ്യമായ തുക പ്രതിമാസം ഗഡുക്കളാക്കി തദ്ദേശസ്ഥാപനത്തിന് തീരുമാനിക്കാം. കൃത്യമായി എല്ലാ മാസവും അഞ്ചിനകമടച്ച് രശീതി വാങ്ങണം. മൂന്നുമാസത്തേക്കാൾ കൂടുതൽ മുടങ്ങിയാൽ ഇവരെ വീട്ടിൽ നിന്നിറക്കാം.
തദ്ദേശസ്ഥാപനത്തിന് ഗുണഭോക്താവിനെ അപ്പാർട്ടുമെൻറിൽനിന്ന് ഒഴിപ്പിക്കാനുള്ള അവകാശമുണ്ടാകും. അപ്പാർട്ടുമെൻറിൽ വളർത്തുമൃഗങ്ങൾ പാടില്ലെന്നും മത, രാഷ്ട്രീയ ചടങ്ങുകൾ പാടില്ലെന്നും നിർദേശമുണ്ട്. ഭൂരഹിത, ഭവനരഹിതരായ നിയമാനുസൃത അനന്തരാവകാശികൾക്കല്ലാതെ മറ്റാർക്കും അപ്പാർട്ടുമെൻറിൽ പ്രവേശനമോ അത്തരമാൾക്കാർക്ക് കൈമാറാനോ പാടില്ല. ഒരു കാരണവശാലും സ്വന്തം നിലയിൽ കൈമാറ്റം ചെയ്യുകയുമരുത്. ഗുണഭോക്താവിന് മറ്റെവിടെയെങ്കിലും സ്വന്തം ഭൂമിയോ വീടോ ഉള്ളതായി വെളിപ്പെട്ടാൽ അപ്പാർട്ടുമെൻറ് തിരിച്ചെടുക്കും. വേറെയാർക്കെങ്കിലും കൈമാറിയാലും ഒഴിപ്പിക്കും.
കൈമാറിയാൽ കേസിനും വിചാരണ നടപടികൾക്കും വിധേയനാവേണ്ടി വരും. സ്കൂളുകൾക്കും ആശുപത്രികൾക്കുമുള്ളതുപോലെ പൊതുജനപങ്കാളിത്തമുള്ള ഭരണസമിതി രൂപവത്കരിക്കണം. ഇതിലെ പൊതുസഭയിൽ അപ്പാർട്ടുമെൻറിലെ കുടുംബത്തിലെ ഒരാൾക്ക് അംഗമാവാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.