Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈഫ് മിഷൻ...

ലൈഫ് മിഷൻ അഴിമതിക്കേസ്: യു.വി ജോസ് വീണ്ടും ഇഡിക്ക് മുമ്പാകെ ഹാജരായി

text_fields
bookmark_border
uv jose, santhosh eapen
cancel
camera_alt

സന്തോഷ് ഈപ്പൻ, യു.വി ജോസ്

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ മുൻ സി.ഇ.ഒ യു.വി. ജോസ് വീണ്ടും എൻഫോഴ്മെന്‍റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായി. തുടർച്ചയായ രണ്ടാം ദിവസമാണ് യു.വി. ജോസ് ഹാജരാകുന്നത്. സന്തോഷ് ഈപ്പന്‍റെ അറസ്റ്റിന് പിന്നാലെയാണ് മുൻ സി.ഇ.ഒ യു.വി ജോസിനെ ഇ.ഡി വിളിച്ചു വരുത്തിയത്.

കഴിഞ്ഞയാഴ്ച ഇ.ഡി യു.വി. ജോസിന്റെ മൊഴിയെടുത്തിരുന്നു. മേലുദ്യോഗസ്ഥരുടെ നിർദേശ പ്രകാരമാണ് ടുനിടാക്കുമായുള്ള കരാറിൽ ഒപ്പുവെച്ചതെന്നും സന്തോഷ് ഈപ്പനെ തനിക്ക്‌ പരിചയപ്പെടുത്തിയത്‌ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം. ശിവശങ്കറാണെന്ന് യു.വി ജോസ്‌ മൊഴി നൽകിയതായാണ്‌ സൂചന.

അതേസമയം, വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ യൂനിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പനെ രണ്ടു ദിവസത്തേക്ക് ഇ.ഡി കസ്റ്റഡിയിൽ വിട്ടു. കേസിലെ ഒന്നാം പ്രതിയായ ഇയാളെ തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വേണമെന്ന ഇ.ഡിയുടെ ആവശ്യം അംഗീകരിച്ചാണ് കോടതി നടപടി.

യു.എ.ഇയിലെ റെഡ് ക്രസന്‍റ് നൽകിയ 19 കോടി രൂപയിൽ 4.5 കോടി രൂപ കോഴ നൽകിയാണ് പദ്ധതിയുടെ നിർമാണക്കരാർ യൂനിടാക് നേടിയതെന്നാണ് ഇ.ഡിയുടെ കേസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UV JoseLife Mission scam
News Summary - Life Mission scam case: Former CEO UV Jose appeared before ED again
Next Story