Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടകരയില്‍ ഇടത് സീറ്റ്...

വടകരയില്‍ ഇടത് സീറ്റ് എല്‍.ജെ.ഡിക്ക്

text_fields
bookmark_border
ljd
cancel

വടകര: ഇടതുമുന്നണിയില്‍ വടകര സീറ്റ് എല്‍.ജെ.ഡിക്കു നല്‍കാന്‍ ധാരണ. ജെ.ഡി.എസ് മുന്‍ സംസ്ഥാന പ്രസിഡൻറും സിറ്റിങ് എം.എല്‍.എയുമായ സി.കെ. നാണു വീണ്ടും മത്സരിക്കുമെന്ന തരത്തില്‍ തുടക്കത്തില്‍ ചര്‍ച്ച മുറുകിയിരുന്നു. എന്നാല്‍, ഒടുവില്‍ സി.പി.എം വടകര സീറ്റ് എല്‍.ജെ.ഡിക്ക് വിട്ടുകൊടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇത്, അംഗീകരിക്കുകയായിരുന്നുവെന്ന് സി.കെ. നാണു. എം.എല്‍.എ 'മാധ്യമ'ത്തോട് പറഞ്ഞു.

കഴിഞ്ഞ തവണ യു.ഡി.എഫി‍െൻറ ഭാഗമായിരുന്ന എല്‍.ജെ.ഡിയായിരുന്നു വടകരയില്‍ സി.കെ. നാണുവിനെതിരെ രംഗത്തുണ്ടായിരുന്നത്. അന്ന്, മത്സരിച്ച എല്‍.ജെ.ഡി ജില്ല പ്രസിഡൻറ് മനയത്ത് ചന്ദ്രന്‍ തന്നെയാവും ഇത്തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെന്നാണ് പ്രചാരണം. എന്നാല്‍, എല്‍.ജെ.ഡിക്കകത്ത് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. വടകരയില്‍ നേരത്തേ തന്നെ മനയത്ത് ചന്ദ്ര‍െൻറ നേതൃത്വത്തില്‍ എല്‍.ജെ.ഡി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുള്‍പ്പെടെ നടത്തി കഴിഞ്ഞു. എല്‍.ജെ.ഡിയുടെ ശക്തികേന്ദ്രമെന്ന നിലയില്‍ വടകര കേന്ദ്രീകരിച്ച് നിരവധി നേതാക്കള്‍ സജീവമായുണ്ട്.

അതുകൊണ്ടുതന്നെ, മനയത്ത് ചന്ദ്രനൊപ്പം സംസ്ഥാന വൈസ് പ്രസിഡൻറും മുന്‍ എം.എല്‍.എ കൂടിയായ അഡ്വ. എം.കെ. പ്രേംനാഥ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.കെ. ഭാസ്കരന്‍, ഇ.പി. ദാമോദരന്‍ എന്നിവരുടെ പേരും സ്ഥാനാര്‍ഥി പട്ടികയില്‍ സജീവമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VadakaraLJDck nanu
News Summary - Left seat for LJD in Vadakara
Next Story