ചുരമിറങ്ങിയ തീവ്രവാദികളും ലീഗിലുണ്ട്- പി.ജയരാജൻ
text_fieldsകണ്ണൂർ: കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറ ി പി.ജയരാജൻ. മതനിരപേക്ഷത അംഗീകരിക്കുന്ന എല്ലാവരും കോടതി വിധിയെ സ്വാഗതം ചെയ്യും. നാലു വോട്ടിനു വേണ്ടി മുസ്ലീം ലീഗ് സ്ഥാനാർഥി വൃത്തിെകട്ട കളികളിച്ചുവെന്നാണ് ഹൈകോടതി വിധിയിലൂടെ തെളിഞ്ഞത്.
മുസ്ലീം ലീഗ് പ്രവർത്തകരും നേതാക്കളും എല്ലാം വർഗീയവാദികളാണെന്നൊന്നും ഞങ്ങൾ പറയില്ല. മതനിരേപക്ഷതയെ ഉയർത്തിപ്പിടിച്ചവരും അവർക്കിടയിലുണ്ട്. എന്നാൽ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ഒറ്റപ്പെട്ട നേതാക്കളുമുണ്ട്. ചുരമിറങ്ങിയ തീവ്രവാദികളും മുസ്ലിം ലീഗിനകത്തുണ്ട് എന്നാണ് ഇൗ ഹൈകോടതി വിധി വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദീയനല്ലാത്തയാൾ സിറാത്ത് പാലം കടക്കുകയില്ല എന്ന് ലഘുലേഖയിൽ അറബിയിൽ എഴുതിയാണ് വിതരണം ചെയ്തത്. അത് കോടതിയിൽ തെളിഞ്ഞിട്ടുണ്ട്. മത നിരപേക്ഷത തകർക്കാനാണ് ആർ.എസ്.എസും സംഘപരിവാറും ശ്രമിക്കുന്നത്. അത് തിരിച്ചറിഞ്ഞുകൊണ്ട് പ്രവർത്തിക്കുന്ന സി.പി.എമ്മിനെ വർഗീയതയടെ നിലപാടിൽ നിന്നുകൊണ്ട് എതിർക്കുന്ന നേതാവുകൂടിയാണ് കെ.എം ഷാജി. നരേന്ദ്രമോദി ഗുജറാത്ത് ഭരിച്ചപ്പോൾ അതാണ് വികസന മാതൃക എന്ന് പ്രഖ്യാപിച്ചയാളാണ് ഷാജി. മത തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നവരും മുസ്ലീം ലീഗിനകത്തുണ്ടെന്നും വിധി െതളിയിക്കുന്നു.
ഒരു വശത്ത് മുസ്ലീം ന്യൂനപക്ഷത്തിെൻറ അവകാശം സംരക്ഷിക്കുന്നു എന്ന് അവകാശപ്പെട്ട് പ്രവർത്തിക്കുന്നവും ആർ.എസ്.എസിനെ പ്രോത്സാഹിപ്പിക്കുന്നവരും ലീഗിലുണ്ട്. വിധിയെ എൽ.ഡി.എഫ് സ്വാഗതം ചെയ്യുന്നു. യു.ഡി.എഫ് വർഗീയതക്കെതിരെ പറയുന്നവരായതിനാൽ അവരും വിധിയെ സ്വാഗതം ചെയ്യണം. അഴിക്കോട്ട് ഉപതെരഞ്ഞെടുപ്പിനെ നേരിടാമെന്നും പി. ജയരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.