Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പിൽ...

തെരഞ്ഞെടുപ്പിൽ പുതുമോടി തേടി എൽ.ഡി.എഫ്; ബേപ്പൂരിൽ പി.എ. മുഹമ്മദ് റിയാസിന് സാധ്യത

text_fields
bookmark_border
pa muhammed riyas
cancel

കോഴിക്കോട്: ജില്ലയിൽ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫി‍െൻറ സിറ്റിങ് എം.എൽ.മാരിൽ മുതിർന്ന നേതാക്കളിൽ ചിലർക്ക് സീറ്റുണ്ടാകില്ല. ബാലുശ്ശേരിയിൽ പുരുഷൻ കടലുണ്ടി, തിരുവമ്പാടിയിൽ ജോർജ് എം. തോമസ്, വടകരയിൽ സി.കെ. നാണു, പേരാമ്പ്രയിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ, നാദാപുരത്ത് ഇ.കെ. വിജയൻ തുടങ്ങിയവർ മാറി നിന്നേക്കും. പുതുമുഖങ്ങളും മുമ്പ് തോറ്റവരിൽ ചിലരും പകരം രംഗത്തിറങ്ങും.

ബാലുശ്ശേരിയിൽ രണ്ടു തവണ തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ട പുരുഷൻ കടലുണ്ടിക്ക് ഇത്തവണ സീറ്റുണ്ടാകില്ലെന്ന് ഉറപ്പാണ്. ബാലുശ്ശേരി പട്ടികജാതി സംവരണ മണ്ഡലമാണ്. എസ്.എഫ്.ഐ നേതാവിനെ രംഗത്തിറക്കി തുടർച്ചയായ മൂന്നാം ജയം നേടാനാണ് സി.പി.എമ്മി‍െൻറ ശ്രമം. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പിന്നിലായ തിരുവമ്പാടിയിലും പുതിയ മുഖത്തെ സി.പി.എം പരീക്ഷിക്കും.

കത്തോലിക്കസഭയുമായുള്ള സൗഹൃദവും കേരള കോൺഗ്രസ് മാണി വിഭാഗത്തി‍െൻറ വരവും തദ്ദേശതെരഞ്ഞെടുപ്പിൽ തിരുവമ്പാടി മണ്ഡലത്തിന് കീഴിലെ പഞ്ചായത്തുകളിൽ എൽ.ഡി.എഫിന് തുണയായിരുന്നില്ല.

സഭക്ക് കൂടി താൽപര്യമുള്ളയാളെയാകും പാർട്ടി രംഗത്തിറക്കുക. ജോർജ് എം. തോമസിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് പ്രാദേശികഘടകങ്ങളിൽ അഭിപ്രായമുയർന്നിട്ടുണ്ട്. ജോളി ജോസഫുൾപ്പെടെയുള്ളവർ ഇത്തവണയും സാധ്യതാപട്ടികയിലുണ്ട്്. തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മി‍െൻറ അവഗണന നേരിട്ട ജനതാദൾ-എസ് ചെറിയ പേടിയിലാണ്. എൽ.ജെ.ഡിയുമായി ലയനം നടന്നാൽ വടകര സീറ്റ് കൈവിട്ട് പോകുമോയെന്ന ആശങ്കയുണ്ട്.

സിറ്റിങ് എം.എൽ.എ സി.കെ. നാണുവിെല്ലങ്കിൽ മകൻ ടി.കെ. സുധീർ, കെ. ലോഹ്യ എന്നിവരെയാകും ജനതദൾ -എസ് പരിഗണിക്കുക. കേരള കോൺഗ്രസ് മാണി വിഭാഗം പതിവായി മത്സരിക്കുന്ന ജില്ലയിലെ ഏക മണ്ഡലമായ പേരാമ്പ്രയിൽ മന്ത്രി ടി.പി. രാമകൃഷ്ണനും മാറാനാണ് സാധ്യത.

സി.പി.ഐയുടെ സ്ഥിരംമണ്ഡലമായ നാദാപുരത്ത് രണ്ട് ടേം പൂർത്തിയാക്കുന്ന ഇ.കെ. വിജയനും മത്സരരംഗത്തുണ്ടാകില്ല. 1987 മുതൽ 96 വരെ നാദാപുരത്തെ പ്രതിനിധാനം െചയ്ത സത്യൻ മൊകേരിയെ സി.പി.ഐ പരിഗണിക്കുന്നുണ്ട്. ഇദ്ദേഹത്തി‍െൻറ ഭാര്യ പി. വസന്തവും പരിഗണനപട്ടികയിലുണ്ട്. വിജയസാധ്യത കണക്കിലെടുത്ത് കോഴിക്കോട് നോർത്തിൽ എ. പ്രദീപ് കുമാർ തുടരാനാണ് സാധ്യത. മികച്ച സ്ഥാനാർഥിയെ കിട്ടിയില്ലെങ്കിൽ ബേപ്പൂരിൽ വി.കെ.സി. മമ്മത് കോയക്ക് ഒരങ്കത്തിനു കൂടി ബാല്യം ലഭിക്കും.

ബേപ്പൂരിൽ വി.കെ.സി ഇല്ലെങ്കിൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസിനാണ് സാധ്യത കൂടുതൽ. എ.കെ ശശീന്ദ്രനെ കണ്ണൂരിലേക്ക് മാറ്റി എലത്തൂർ സീറ്റ് സി.പി.എം ഏറ്റെടുക്കണമെന്ന ചർച്ചകൾ മുന്നണി മര്യാദ മുൻനിർത്തി സി.പി.എം അധികം പ്രോത്സാഹിപ്പിക്കുന്നില്ല. കോഴിക്കോട് സൗത്തിൽ ഐ.എൻ.എല്ലിന് സീറ്റുണ്ടാകില്ലെന്ന സൂചനയും പാർട്ടി നൽകുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
Next Story