സ്വർണക്കടത്ത്: കേന്ദ്രമന്ത്രി വി. മുരളീധരെൻറ പങ്ക് അന്വേഷിക്കണം -എ. വിജയരാഘവൻ
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഇതിനകം പുറത്തുവന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരൻ അടക്കമുള്ള ഉന്നത ബി.ജെ.പി നേതാക്കളുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
സ്വർണക്കടത്തിൽ പ്രമുഖ ബി.ജെ.പി നേതാക്കൾക്ക് ബന്ധമുണ്ടെന്ന് വ്യക്തമായി. ഇത് മറച്ചുപിടിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫിസിനും സർക്കാറിനുമെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരന്തരം ആരോപണമുന്നയിച്ചത്. സ്വർണക്കടത്തിനെക്കുറിച്ച് പല ഉന്നത ബി.ജെ.പി നേതാക്കൾക്കും മുൻകൂട്ടി അറിയാമായിരുന്നെന്നാണ് അനിൽ നമ്പ്യാരുടെയും സ്വപ്‌നയുടെയും മൊഴികളിൽനിന്ന് വ്യക്തമാകുന്നത്.
സ്വർണം അടങ്ങിയ ബഗേജ് നയതന്ത്ര ബഗേജ് അല്ലെന്ന് കത്തുനൽകാൻ ബി.ജെ.പി ചാനൽ മേധാവി അനിൽ നമ്പ്യാർ നിർദേശിച്ചത് കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധമുള്ള ആരുടെ ഇടപെടൽമൂലമാണെന്ന് അന്വേഷിക്കണം. ഇതിന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരെൻറ ടെലിഫോൺ രേഖകൾ പിടിച്ചെടുത്ത് പരിശോധിക്കണമെന്ന് വിജയരാഘവൻ ആവശ്യപ്പെട്ടു. സ്വർണക്കടത്തിന് പിന്നിലെ തീവ്രവാദബന്ധം അന്വേഷിക്കുന്ന എൻ.ഐ.എ അനിൽ നമ്പ്യാരെ ചോദ്യം ചെയ്യണമെന്ന് വിജയരാഘവൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.