Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായിയെ...

പിണറായിയെ പോലെ കുറ്റമുക്തനാക്കാൻ ലാവലിൻ കേസ് പ്രതി സുപ്രീംകോടതിയിൽ

text_fields
bookmark_border
പിണറായിയെ പോലെ കുറ്റമുക്തനാക്കാൻ ലാവലിൻ കേസ് പ്രതി സുപ്രീംകോടതിയിൽ
cancel

ന്യൂഡല്‍ഹി: പിണറായിയെപോലെ തന്നെയും കുറ്റമുക്തനാക്കണമെന്നാവശ്യപ്പെട്ട് നാലാം പ്രതി സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ ഹൈേകാടതിവിധി ചോദ്യം ചെയ്ത് നാലാം പ്രതിയും കെ.എസ്.ഇ.ബി മുന്‍ ചീഫ് എന്‍ജിനീയറുമായ കസ്തൂരിരംഗ അയ്യര്‍ ആണ് സുപ്രീംകോടതിയിലെത്തിയത്. 
മുന്‍ വൈദ്യുതിമന്ത്രിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയൻറ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ വെറുതെ വിട്ടും നാലുമുതലുള്ള പ്രതികള്‍ വിചാരണ നേരിടണമെന്നും വ്യക്തമാക്കി ആഗസ്റ്റിലാണ് ഹൈകോടതി വിധിപറഞ്ഞത്.

ആ വിധി വിവേചനപരമാണെന്ന് കസ്തൂരിരംഗ അയ്യർ ഹരജിയില്‍ ബോധിപ്പിച്ചു. ഒരേ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള കേസില്‍ വിവിധ പ്രതികളോട് വ്യത്യസ്ത നിലപാട് സ്വീകരിച്ച ഹൈേകാടതിനടപടി അനീതിയാണ്. സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം മാത്രമാണ് താന്‍ നിവഹിച്ചത്. കരാര്‍ നിലവില്‍വന്ന കാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയന്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ വി. രാജഗോപാല്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താതെ  ചീഫ് എന്‍ജിനീയര്‍ മാത്രമായ തന്നെ പ്രതിയാക്കിയത് അനീതിയാണ്. 

ഹൈകോടതിയുടെ നടപടി ക്രിമിനല്‍ നടപടി ചട്ടം 379-ാം വകുപ്പിെൻറ ലംഘനമാണ്. ഈ സാഹചര്യത്തില്‍  തന്നെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. ഹരജി ഈമാസം അവസാനം കോടതി പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newslavlin casesupremcourtmalayalam newsaccused
News Summary - Lavlin case accused approch supremcourt-Kerala news
Next Story