'പ്രവാസി ഭദ്രത' മൈക്രോ പദ്ധതിക്ക് തുടക്കം
text_fieldsതിരുവനന്തപുരം: ലോകത്തിലെ ഏറ്റവും പരിചയസമ്പന്നമായ മലയാളി പ്രവാസികളുടെ വിഭവശേഷി കേരളത്തിലെ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ പ്രയോജനപ്പെടുത്തണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. നോര്‍ക്ക റൂട്ട്സും കെ.എസ്.എഫ്.ഇയുമായി ചേര്‍ന്ന് നടപ്പാക്കുന്ന 'പ്രവാസി ഭദ്രത' മൈക്രോ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അേദ്ദഹം.
സ്വയംതൊഴില്‍ സംരംഭകര്‍ക്ക് മികച്ച ഒരു പദ്ധതിയാണിത്. അഞ്ച് ലക്ഷം രൂപ വരെ സ്വയംതൊഴില്‍ വായ്പ അനുവദിക്കുന്ന പദ്ധതിയില്‍ കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ സബ്സിഡി നല്‍കും. മൂന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും. പ്രവാസികള്‍ക്കും നാടിനും ഈ പദ്ധതി മുതൽകൂട്ടാവുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ നോര്‍ക്ക റസിഡൻറ് വൈസ് ചെയര്മാന് കെ. വരദരാജന് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ. ഇളങ്കോവന് പദ്ധതി അവതരിപ്പിച്ചു. പദ്ധതിയുടെ ധാരണപത്രം നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണന് നമ്പൂതിരിയും കെ.എസ്.എഫ്.ഇ എം.ഡി വി.പി. സുബ്രമണ്യനും കൈമാറി. കെ.എസ്.എസ്.എഫ്.ഇ ചെയര്മാന് അഡ്വ. പീലിപ്പോസ് തോമസ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.