Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലാത്തിച്ചാർജിൽ...

ലാത്തിച്ചാർജിൽ മർദനമേറ്റ സംഭവം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വനിതാ നേതാവിന്‍റെ ഹരജി

text_fields
bookmark_border
Youth Congress, kerala police
cancel

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് മാർച്ചിനെതിരെയുണ്ടായ ലാത്തിച്ചാർജിൽ മർദനമേറ്റ സംഭവത്തിൽ പൊലീസിൽനിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈകോടതിയിൽ വനിതാ നേതാവിന്‍റെ ഹരജി. പ്രതിഷേധക്കാർക്കിടയിൽനിന്ന് മാറിനിൽക്കുമ്പോൾ ക്രൂരമായ പൊലീസ് മർദനത്തിനിരയായെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ല ജനറൽ സെക്രട്ടറി മേഘ രഞ്ജിത്ത് ഹരജി നൽകിയിരിക്കുന്നത്.

ലാത്തിച്ചാർജിനെത്തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായെങ്കിലും മർദനം തുടർന്നു. ആലപ്പുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അമിതാധികാര പ്രയോഗം നടന്നുവെന്നും ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹരജിയിൽ പറയുന്നു. ഹരജി മേയ് 22ന് പരിഗണിക്കാൻ ജസ്റ്റിസ് ടി.ആർ. രവി മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceYouth Congress
News Summary - Lathi charge incident: Petition of Youth Congress woman leader demanding compensation
Next Story