Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ഥാനാർഥികൾക്കെതിരെ...

സ്ഥാനാർഥികൾക്കെതിരെ കഴിഞ്ഞവർഷം തീർപ്പാക്കിയത് രണ്ടായിരത്തിലധികം ക്രിമിനൽ കേസുകൾ

text_fields
bookmark_border
court
cancel

ന്യൂഡൽഹി: പാർലമെൻറ് അംഗങ്ങൾക്കും നിയമസഭ സാമാജികർക്കുമെതിരെ കഴിഞ്ഞവർഷം രണ്ടായിരത്തിലധികം കേസുകൾ പ്രത്യേക കോടതികൾ തീർപ്പാക്കിയതായി സുപ്രീംകോടതിയിൽ സത്യവാങ്മൂലം. എങ്കിലും ധാരാളം കേസുകൾ തീർപ്പുകൽപിക്കാതെ കിടക്കുകയാണ്.

അവയിൽ പലതും ദീർഘകാലം നീളുന്നവയാണെന്നും എം.പിമാർക്കും എം.എൽ.എമാർക്കുമെതിരായ ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. ജനപ്രതിനിധികൾക്കെതിരായ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്നാവശ്യപ്പെട്ട് അശ്വിനി ഉപാധ്യായയാണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്.

ക്രിമിനൽ കേസുകളുള്ള 501 സ്ഥാനാർഥികളാണ് ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആദ്യ രണ്ട് ഘട്ടങ്ങളിൽ മത്സരിക്കുന്നത്. ഇവരിൽ 327 സ്ഥാനാർഥികൾക്കെതിരെ ഗുരുതരമായ ക്രിമിനൽ കേസുകളാണുള്ളത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 7928 സ്ഥാനാർഥികളിൽ 1500 പേർക്കെതിരെ ക്രിമിനൽ കേസുണ്ടായിരുന്നു. അതിൽ 1070 സ്ഥാനാർഥികളുടേത് ഗുരുതര ക്രിമിനൽ കേസുകളായിരുന്നു.

മഹാരാഷ്ട്രപോലുള്ള വലിയ സംസ്ഥാനങ്ങൾ 2023 ജനുവരി ഒന്നുവരെ 476 കേസുകളിൽ 232 എണ്ണവും പശ്ചിമ ബംഗാൾ 26ൽ 13ഉം ഗുജറാത്ത് 48ൽ 30ഉം കർണാടക 226ൽ 150ഉം കേരളം 370ൽ 132ഉം തീർപ്പാക്കി. ബിഹാർ 525 കേസുകളിൽ 171 എണ്ണം തീർപ്പാക്കിയെന്നും അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന എൻ.ജി.ഒയുടെ റിപ്പോർട്ട് പരാമർശിച്ചുകൊണ്ട് വിജയ് ഹൻസാരിയ പറഞ്ഞു.

ക്രിമിനൽ കേസുകളില്ലാത്ത സ്ഥാനാർഥികളെക്കാൾ കൂടുതൽ ക്രിമിനൽ കേസുള്ള സ്ഥാനാർഥികൾ വിജയിച്ചിട്ടുണ്ട്. അതുകൊണ്ട് വിചാരണകൾ വേഗത്തിൽ തീർപ്പാക്കാനും അവയുടെ അന്വേഷണത്തിന് ഹൈകോടതികളുടെ കർശന നിരീക്ഷണത്തിനും കൂടുതൽ നിർദേശങ്ങൾ ആവശ്യമാണെന്നും സത്യവാങ്മൂലം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CandidatesCriminal CasesLok Sabha Elections 2024Kerala News
News Summary - Last year more than 2000 criminal cases were handled against the candidates
Next Story