Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ വലിയ...

കരിപ്പൂരിൽ വലിയ വിമാനം: സുരക്ഷ വിലയിരുത്തൽ തൃപ്തികരം

text_fields
bookmark_border
കരിപ്പൂരിൽ വലിയ വിമാനം: സുരക്ഷ വിലയിരുത്തൽ തൃപ്തികരം
cancel

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങളുടെ സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ സുരക്ഷ വിലയിരുത്തൽ (സേഫ്റ്റി അസസ്മെൻറ്) തൃപ്തികരം.

ചൊവ്വാഴ്ച വൈകീട്ട് മൂന്നിനാണ് കരിപ്പൂരിൽ യോഗം ചേർന്നത്. വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും വിമാനകമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് സുരക്ഷ നടപടി വിലയിരുത്തിയത്. എയർഇന്ത്യ, സൗദി എയർലൈൻസ്, എമിറേറ്റ്സ്, ഖത്തർ എയർവേസ് എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥർ ഒാൺലൈനായി യോഗത്തിൽ സംബന്ധിച്ചു.

കരിപ്പൂരിലെ സേഫ്റ്റി മാനേജർ ഒ.വി. മാർക്സിസിെൻറ നേതൃത്വത്തിലായിരുന്നു സുരക്ഷ വിലയിരുത്തൽ നടന്നത്. വലിയ വിമാനങ്ങൾക്ക് ഉൾപ്പെടെ സർവിസ് നടത്താനാവശ്യമായ എല്ലാ സുരക്ഷയും കരിപ്പൂരിൽ തയാറാണെന്ന് അതോറിറ്റി വിമാനകമ്പനി പ്രതിനിധികളെ അറിയിച്ചു.

എത്ര നോട്ടിക്കൽ മൈൽ വേഗത്തിൽ ടെയ്ൽ വിൻഡിൽ ലാൻഡ് ചെയ്യാൻ പറ്റും, ലാൻഡ് ചെയ്യാനാവശ്യമായ റൺവേ നീളം തുടങ്ങിയവ ഉൾപ്പെടുത്തി പുതിയ സ്റ്റാൻഡേഡ് ഒാപറേറ്റിങ് പ്രൊസീഡ്യർ (എസ്.ഒ.പി) സമർപ്പിക്കാൻ യോഗത്തിൽ വിമാനകമ്പനികൾക്ക് നിർദേശം നൽകി. ജനുവരി 12നകം നൽകാമെന്നാണ് കമ്പനികൾ അറിയിച്ചത്.

തുടർന്ന് 15ഓടെ സുരക്ഷ വിലയിരുത്തൽ റിപ്പോർട്ടും എസ്.ഒ.പിയും ഉൾപ്പെടെ അന്തിമ അനുമതിക്കായി ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) കരിപ്പൂരിൽനിന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ഇൗ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരിക്കും ഡി.ജി.സി.എ അനുമതി കാര്യത്തിൽ തീരുമാനമെടുക്കുക.

ആഗസ്റ്റ് ഏഴിലെ വിമാനാപകടത്തിെൻറ പശ്ചാത്തലത്തിലാണ് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയത്. പിന്നീട് പാർലെമൻറ് സ്ഥിരംസമിതി യോഗതീരുമാനത്തിെൻറ അടിസ്ഥാനത്തിൽ കരിപ്പൂരിലെ പ്രശ്നങ്ങൾ പഠിക്കാൻ വ്യോമയാന മന്ത്രാലയം വിദഗ്ധ സമിതിയെ നിയോഗിച്ചു.

ഇവർ നവംബർ 25ന് കരിപ്പൂർ സന്ദർശിച്ച് വിശദ റിപ്പോർട്ട് നൽകിയിരുന്നു. ഇവരുടെ റിപ്പോർട്ടിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിച്ച് ഡി.ജി.സി.എക്ക് ഡിസംബർ 18ന് റിപ്പോർട്ട് നൽകി.

ഇതിെൻറ തുടർനടപടികളുെട ഭാഗമായാണ് സുരക്ഷ വിലയിരുത്തൽ യോഗം ചേർന്നത്. യോഗത്തിൽ വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവു ഒാൺലൈനായും വ്യോമഗതാഗത വിഭാഗം മേധാവി മുഹമ്മദ് ഷാഹിദ്, സി.എൻ.എസ് വിഭാഗം ജോ. ജനറൽ മാനേജർ എ. ഹരിദാസ്, ഇലക്ട്രിക്കൽ വിഭാഗം മേധാവി കർത്ത, സിവിൽ വിഭാഗം ഡി.ജി.എം ദേവകുമാർ, എയർഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഖത്തർ എയർവേസ് പ്രതിനിധികൾ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karippur airportsafetylarge flights
News Summary - Large flight at Karippur: Safety assessment satisfactory
Next Story