Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിഴക്കൻ മലയോര മേഖല...

കിഴക്കൻ മലയോര മേഖല ഉരുൾപൊട്ടൽ ഭീഷണിയിൽ

text_fields
bookmark_border
കിഴക്കൻ മലയോര മേഖല ഉരുൾപൊട്ടൽ ഭീഷണിയിൽ
cancel

കോട്ടയം: കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ അതിർത്തി പങ്കിടുന്ന മലയോര പ്ര ദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം, പത്തനംതിട്ട ജില്ലകളുടെ താഴ്ന്ന പ്ര ദേശങ്ങളെല്ലാം വെള്ളത്തിൽ. പലയിടത്തും ജനജീവിതം കടുത്ത ദുരിതത്തിലാണ്. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.

കോട്ടയം-കുമരകം റൂട്ടിൽ റോഡിൽ ശക്തമായ വെള്ളക്കെട്ടുണ ്ട്. കോട്ടയം-ചേർത്തല റോഡും ചങ്ങനാശ്ശേരി-ആലപ്പുഴ റോഡും വെള്ളത്തിലാണ്. ഇവിടെ ഗതാഗ തം പൂർണമായും നിർത്തി. ചേർത്തല ബസുകൾ കല്ലറ വഴി തിരിച്ചുവിട്ടു. രണ്ടുദിവസമായി ഗതാഗ തം നിലച്ചതോടെ കുട്ടനാട് ഒറ്റപ്പെട്ടു. 5000ത്തിലധികം പേർ വിവിധ ക്യാമ്പുകളിലുണ്ട്. കുട്ടനാട്ടിൽ നിന്നുള്ളവരും ചങ്ങനാശ്ശേരിയിലേക്ക് എത്തുകയാണ്. നിരവധി പേർ ബന്ധുവീടുകളിൽ അഭയം തേടി. ബോട്ട് സർവിസ് തുടരാൻ നിർദേശമുണ്ട്. ആഹാരം പാചകം ചെയ്യാനുള്ള സൗകര്യംപോലും ഇല്ലാതായതോടെയാണ് ബഹുഭൂരിപക്ഷവും വീടുവിട്ടത്.

അപ്പർ കുട്ടനാട് മേഖലയിൽ മടവീണും കരകവിഞ്ഞും വെള്ളം കയറി പാടശേഖരങ്ങൾ നശിക്കുകയാണ്. നഷ്ടം കോടികളുടേതാണ്. കഴിഞ്ഞ പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവർ തന്നെയാണ് വീണ്ടും ദുരിതംപേറുന്നത്. പലരും അതിജീവനത്തിെൻറ പാതയിലായിരുന്നു. മലയോര മേഖലകളിൽ മലവെള്ളപ്പാച്ചിലിൽ റോഡ് തകർന്നതും ജനജീവിതത്തിന് തിരിച്ചടിയായി.

അതിനിടെ മീനച്ചിൽ താലൂക്കിലെ പൂഞ്ഞാർ-തലനാട്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ നടുഭാഗം, കുട്ടിക്കൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ സാധ്യത വർധിച്ചെന്നെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കനത്ത ജാഗ്രത പാലിക്കാൻ ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി. ഈ മേഖലകളിൽ നൂറുകണക്കിന് കുടുംബങ്ങളെ ചൊവ്വാഴ്ച രാത്രിയോടെ സുരക്ഷിത കേന്ദ്രങ്ങളിേലക്ക് മാറ്റി.

ഇവർക്കായി പത്തോളം ക്യാമ്പുകളും തുറന്നു. കിഴക്കൻ മലയോര മേഖലകളിൽ മഴയും മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായാൽ മണിമല-മീനച്ചിൽ ആറുകളിൽ ജലനിരപ്പ് ഗണ്യമായി ഉയരുമെന്നതിനാൽ ജാഗ്രത പുലർത്താനും നിർദേശമുണ്ട്. പുഴകളിൽ ജലനിരപ്പ് ഉയർന്നാൽ കുട്ടനാട്-അപ്പർ കുട്ടനാട് മേഖലകളിൽ വീണ്ടും വെള്ളപ്പൊക്കം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഇവിടങ്ങളിൽ പത്തനംതിട്ട, കോട്ടയം ജില്ല ഭരണകൂടങ്ങൾ സംയുക്തമായാണ് നടപടി സ്വീകരിക്കുന്നത്. പമ്പയിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് കാര്യമായി താഴ്ന്നിട്ടില്ല. അപ്പർ കുട്ടനാട്ടിൽ ഉൾപ്പെടുന്ന കുമരകം, തിരുവാർപ്പ്, അയ്മനം, വെച്ചൂർ, മുണ്ടാർ, കുട്ടനാടിനോട് ചേർന്ന ചങ്ങനാശ്ശേരി താലൂക്കിെല വിവിധ സ്ഥലങ്ങൾ ഉൾെപ്പടെ അമ്പതോളം പ്രദേശങ്ങൾ വെള്ളത്തിലാണ്. നൂറുകണക്കിന് വീടുകൾ വെള്ളത്തിൽ മുങ്ങി.

ചങ്ങനാശ്ശേരി-ആലപ്പുഴ റോഡിനിരുവശവും വീടുകളിൽനിന്ന് ജനങ്ങൾ താമസംമാറി. ഇടുക്കി, ആലപ്പുഴ ജില്ലകളിൽ വീണ്ടും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചതോടെ ആശങ്ക ഇരട്ടിയായി. തിങ്കളാഴ്ച മൂന്ന് ജില്ലയിലും ഓറ‌ഞ്ച് അലർട്ടായിരുന്നു. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. ഇടുക്കി, ആലപ്പുഴ ജില്ലകളിൽ 20 സെൻറീമീറ്റിന് മുകളിൽ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfloodkerala floodheavy rainmalayalam news
News Summary - Landslid Threat Again-Kerala News
Next Story