Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറിലയൻസിന് ഭൂമി;...

റിലയൻസിന് ഭൂമി; മറുപടിയിൽ അവ്യക്തത, സഭയിൽ ബഹളം

text_fields
bookmark_border
റിലയൻസിന് ഭൂമി; മറുപടിയിൽ  അവ്യക്തത, സഭയിൽ ബഹളം
cancel

തിരുവനന്തപുരം: 2016നുശേഷം സ്വകാര്യവ്യക്തികള്‍ക്ക്‌ വനഭൂമി വിട്ടുനല്‍കിയതിനെ ചൊല്ലിയുള്ള മന്ത്രിയുടെ മറുപടിയിലെ അവ്യക്തത നിയമസഭയില്‍ ബഹളത്തിനിടയാക്കി. 2018 നവംബര്‍ 30ന്‌ വനംമന്ത്രി നല്‍കിയ മറുപടിയില്‍ റിലയന്‍സ്‌ ജിയോ ഇന്‍ഫോ കോം, ആനക്കമ്പോയില്‍ ഷെപ് എന്നിവക്ക്‌ ഭൂമി വിട്ടുനല്‍കിയിട്ടുണ്ടെന്ന് എം.കെ. മുനീർ ചോദ്യോത്തരവേളയിൽ ചൂണ്ടിക്കാട്ടി.

എന്നാൽ പ്രത്യേകം ചോദ്യം കിട്ടിയിരുന്നെങ്കില്‍ വ്യക്തമായി മറുപടിപറയാമായിരുന്നു എന്ന്‌ ആദ്യം പ്രതികരിച്ച മന്ത്രി, നടപടിക്രമം പൂര്‍ത്തിയാക്കി ഭൂമി നല്‍കിയിട്ടുണ്ടെന്ന കാര്യം പിന്നീട് സ്ഥിരീകരിച്ചു. എന്നാല്‍ റിലയന്‍സിന് ഭൂമികൊടുത്തത്‌ യു.ഡി.എഫ്‌ സര്‍ക്കാറിെൻറ കാലത്താണെന്ന് കൂട്ടിച്ചേര്‍ത്തതോടെ പ്രതിപക്ഷം ബഹളംതുടങ്ങി.

നിയമവിരുദ്ധമായി ആര്‍ക്കും ഭൂമി കൊടുത്തിട്ടില്ലെന്ന് വിശദീകരിച്ച മന്ത്രി ഒരു ഹെക്ടര്‍ മാത്രമേ സര്‍ക്കാറിന്‌ സ്വന്തം നിലക്ക് നല്‍കാനാവൂ എന്നും കൂടുതല്‍ ഭൂമിയാണെങ്കില്‍ കേന്ദ്രാനുമതി വേണമെന്നും വ്യക്തമാക്കി.

ബഹളം തുടര്‍ന്നതോടെ, റിലയന്‍സിന് കേബിള്‍ സ്ഥാപിക്കാന്‍ ലീസിനാണ്‌ ഭൂമി കൊടുത്തതെന്ന് മന്ത്രി വിശദീകരിച്ചു. വസ്‌തുതപരമായ പിശക്‌ സംഭവിച്ചെങ്കില്‍ തിരുത്താമെന്ന് സ്‌പീക്കര്‍ അറിയിച്ചതോടെയാണ്‌ ബഹളം അവസാനിച്ചത്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:land issuemalayalam newsrelienceKerala News
News Summary - land for relience; no clear answer kerala assembly -kerala news
Next Story