Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപട്ടയഭൂമിയിലെ...

പട്ടയഭൂമിയിലെ നിർമാണാനുമതി: ഫിറ്റ്നസ് സർട്ടിഫിക്കറ്റും നിർബന്ധമാക്കാൻ ശിപാർശ

text_fields
bookmark_border
kerala-government
cancel

കൊച്ചി: പട്ടയഭൂമിയിലെ നിർമാണങ്ങൾക്ക് അനുമതി നൽകാൻ ഫിറ്റ്നസ് സർട്ടിഫിക്ക റ്റ് നിർബന്ധമാക്കും. ഇതിന് പഞ്ചായത്ത്, നഗരസഭ ചട്ടങ്ങളിൽ ഭേദഗതിയുണ്ടായേക്കും. ഭൂ മി സംബന്ധിച്ച് നിലവിലുള്ള മറ്റ് നിയമങ്ങളുടെ സാധുതക്ക് പുറമെ ബലമുള്ള മണ്ണിലാണ്  നിർമാണാനുമതി തേടിയിട്ടുള്ളതെന്ന് വ്യക്തമാക്കുന്ന റവന്യൂ അധികൃതരുടെ സർട്ടിഫി ക്കറ്റ് നിർബന്ധമാക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് ലഭിച്ച ശിപാർശ സർക്കാറിെൻറ പ രിഗണനയിലാണ്.
ലോലമേഖലകളിലെ നിർമാണവുമായി ബന്ധപ്പെട്ട അപേക്ഷകൾ തീർപ്പാക്കാൻ ഏകജാലക സംവിധാനമടക്കം സർക്കാറിന് വ്യക്തമായ സംവിധാനമുണ്ടാകണമെന്ന് കഴിഞ്ഞ ദിവസം ഹൈകോടതി സിംഗിൾ ബെഞ്ചിെൻറ പരാമർശമുണ്ടായിരുന്നു. ഇതേതുടർന്നാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്ന ആശയം അഡ്വക്കറ്റ് ജനറൽ ഓഫിസിൽനിന്ന് സർക്കാറിന് മുന്നിലെത്തിയത്.ഏത് ആവശ്യത്തിനാണ് പട്ടയം അനുവദിച്ചതെന്ന് വ്യക്തമാക്കുന്ന വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റിെൻറ അടിസ്ഥാനത്തിലാവും ഇനി കെട്ടിട നിർമാണാനുമതി നൽകുകയെന്ന് കഴിഞ്ഞയാഴ്ച മന്ത്രിസഭയോഗം തീരുമാനിച്ചിരുന്നു.

പട്ടയഭൂമിയിൽ വ്യവസ്ഥകൾ ലംഘിച്ചുള്ള വാണിജ്യനിർമാണം തടയാനാണ് ഇത് നടപ്പാക്കുന്നത്. ഇതോടൊപ്പം, ലോലപ്രദേശത്തെ നിർമാണത്തിെൻറ ബലംകൂടി ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന് കോടതി നിരീക്ഷണത്തിെൻറ പശ്ചാത്തലത്തിൽ സർക്കാർ കരുതുന്നു. ഈ സാഹചര്യത്തിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാനുള്ള ചുമതലകൂടി വില്ലേജ് ഓഫിസർക്ക് ൈകമാറുന്ന ചട്ടഭേദഗതി നിർദേശമാണ് സർക്കാറിന് മുന്നിലുള്ളത്.
വേങ്ങാപ്പള്ളി ഗ്രാമപഞ്ചായത്തിെൻറ അനുമതിയോടെ നിർമിച്ച റിസോർട്ടിന് പ്രവർത്തനാനുമതി നിഷേധിച്ചതിനെതിരെ വയനാട് പിണങ്ങോട് വെസ്റ്റ്വൈൻ റിസോർട്സ് ലിമിറ്റഡ് നൽകിയ ഹരജിയിലാണ് നിർമാണാനുമതി സംബന്ധിച്ച കോടതി പരാമർശമുണ്ടായത്.

മൂന്നാർ മേഖലയിലെ കെട്ടിടങ്ങൾക്ക് സാധുത നൽകാനുള്ള സർക്കാർ തീരുമാനത്തെ പരാമർശിച്ച് തുടങ്ങിയ കോടതി, നിർമാണാനുമതിയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലേക്കും കടന്നു. ദുരന്തനിവാരണ നിയമപ്രകാരം നടപടികൾ വേണ്ട സമയമാണിതെന്ന് വ്യക്തമാക്കിയ കോടതി, നിർമാണ പ്രവർത്തനങ്ങൾ ഈ നിയമത്തിെൻറ അടിസ്ഥാനത്തിൽ തടയുന്ന കാര്യവും പരാമർശിച്ചു.
ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സ്വമേധയാ കക്ഷിചേർത്ത തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് നിർദേശവും നൽകി. ഇതിന് പിന്നാലെയാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൂടി ഉൾപ്പെടുത്തിയുള്ള നിയമഭേദഗതി കൊണ്ടുവരുന്നത് ഗുണകരമാണെന്ന ശിപാർശ എ.ജി ഓഫിസ് സർക്കാറിന് നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentkerala newsland issueLand law
News Summary - Land construction case-Kerala news
Next Story